
എന്റെ ആരാധ്യ പുരുഷൻ ! വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടെ മനസാണ് ! തന്റെ ആഗ്രഹം സാധിച്ചതിനെ കുറിച്ച് ഉണ്ണി !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരമാണ് ഉണ്ണി മുകുന്ദൻ. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഉണ്ണിയുടെ ചിത്രം മാളികപ്പുറം വലിയ വിജയമായിരുന്നു. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു, അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി
ഇപ്പോഴിതാ ഇതിന് മുമ്പ് ഉണ്ണി മുകുന്ദൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെ ആരാധ്യ പുരുഷനെ കണ്ട സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷൻ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അദ്ദേഹത്തിന് ആ വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
ഒരു സിനിമയുടെ കഥ കേൾക്കാനായിട്ടാണ് ഞാൻ ലുലു മാരിയറ്റിൽ എത്തിയത് .തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടൻ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹം എന്തോ മീറ്റിങ്ങിന് വന്നതാണ്. അപ്പോൾ ഞാൻ അദ്ദേഹെത്ത ഫോണിൽ വിളിച്ചു. എന്റെ നമ്പർ അദ്ദേഹം സേവ് ചെയ്യാൻ ഇടയില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഫോൺ എടുക്കുമ്പോൾ എന്നെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ആവശ്യം അറിയിച്ചപ്പോൾ വരാൻ പറഞ്ഞു. എന്നോടൊപ്പം വേറെ ചിലരുണ്ടായിരുന്നു. റൂമിൽ ചെന്നപ്പോൾ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങൾ. കഴിക്കാൻ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ ഒഴിഞ്ഞുമാറി.

ശേഷം എല്ലാവരും അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാനുള്ള തിടുക്കത്തിലായിരുന്നു. എനിക്കും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും ചോദിക്കാനൊരു മടി. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പർ ഹീറോകളാണ്. അവർ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെയാണ് അവർ എന്റെ മനസ്സിൽ ജീവിക്കുന്നത്. അതിനപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല.
എന്റെ ഒപ്പം വന്നവരാണ് ആദ്യം അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തത്. എന്റെ ഊഴമായപ്പോൾ ഞാൻ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ സുരേഷേട്ടൻ വിളിച്ചു. ‘എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ.’ ഞാൻ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു. നല്ല മനുഷ്യസ്നേഹിയാണ് സുരേഷേട്ടൻ. അതുകൊണ്ടാണ് ഞാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് ജെന്റിൽ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Leave a Reply