
‘മോനെ എങ്ങനെ ഉണ്ട്’ എന്ന ആ ചോദ്യം’ ! ഞാൻ സ്തംഭിച്ച്പോയി ! എന്നെ പറ്റി അദ്ദേഹം നേരത്തെ മനസിലാക്കിയിരുന്നു ! എ മാളികപ്പുറം സിനിമയെ കുറിച്ചും സംസാരിച്ചു ! സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ !
മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹം പലപ്പോഴും തന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും പെട്ടിരുന്നു. പക്ഷെ അപ്പോഴും അദ്ദേഹം തന്റെ വിശ്വാസങ്ങളെയും മതത്തെയും എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തി. ഇപ്പോഴിതാ അദ്ദേഹം തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും സന്തോഷമുള്ള കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്‍റെ സന്തോഷമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ [പല പ്രമുഖ താരങ്ങൾക്ക് ഒപ്പം ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി മുകുന്ദന് സമയം ലഭിച്ചത്. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍ എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു..
24 വർഷങ്ങൾ ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണി മുകുന്ദൻ അവിടത്തെ വിശേഷങ്ങളില്‍ പലതും മോദി പങ്കിട്ടു. ”എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദിജി സംസാരിച്ചു. അതുമാത്രമല്ല ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു’ -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദന്‍ പറയുന്നത് ഇങ്ങനെ…
Leave a Reply