ഒരു സമയത്ത് അജിത്തിന്റെ സിനിമ തിയറ്റർ ഉടമകൾ സ്വീകരിക്കാൻ മടിച്ചു ! അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പലരും പറ്റിച്ചു ! അജിത് ഓർമ്മയായിട്ട് മൂന്ന് വർഷം !!

സിനിമയുടെ ചരിത്രമെടുത്താൻ നായകനായി എത്തുന്നവരിൽ കൂടുതൽ പേരും നായകനായി തുടരും വില്ലൻ ആയി എത്തുന്നവർ അവസാനം വരെ അങ്ങനെ തന്നെ ഇതിനൊരു മാറ്റവും അന്നുമിന്നും ഇല്ല എന്നത് ഒരു സത്യമായ കാര്യമാണ്, കൊല്ലം അജിത് എന്ന നടന്റെ പേര് പറഞ്ഞാൽ ഒരുപക്ഷെ എല്ലാവർക്കും മനസിലായി കാണണമെന്നില്ല, നമ്മൾ എപ്പോഴും നായകനെയും നായികയെയും മാത്രമാണല്ലോ ആരാധിക്കുന്നത്. സിനിമ എന്ന മായിക ലോകം വിജയിച്ചവരുടെ മാത്രമാണ്. അതിനടിയിൽ പെട്ട് ഇവരെ പോലെയുള്ള ചെറിയ അഭിനേതാക്കൾ ഒന്നുമല്ലാതായി മാറും, അത്തരത്തിൽ ഒരുനടാനാണ് അജിത്ത്.  പറയത്തക്ക നല്ല ഒരു കഥാപാത്രം പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

ആ ദുഖം പലപ്പോഴും അജിത്ത്  പ്രകടിപ്പിച്ചിരുന്നു, പക്ഷെ അതൊന്നും ആരും ശ്രദ്ധിക്കില്ല, അജിത്ത് ഇന്ന് നമ്മോടൊപ്പമില്ല. 2018 ലാണ് അജിത്ത് ഈ ലോകത്തോട് വിടപറയുന്നത്. സിനിമയിൽ ഒന്നും ആകാൻ കഴിയാഞ്ഞതിന്റെ സങ്കടം പലപ്പോഴായി അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു, അതിനൊരു ഉദാഹരണമാണ് ഒരു ദിവസം അജിത്തിന്റെ വീട്ടിൽ സൂര്യ ടിവിയിൽ നിന്നുള്ള പ്രാങ്ക്  ടീം എത്തി, വളരെ സ്നേഹത്തോടെ അജിത് അവരെ സ്വീകരിക്കുന്നു, എന്നാൽ ഇത് ഒരു പ്രാങ്ക് ആണ് ചേട്ടാ എന്ന് അവർ പറയുമ്പോൾ അജിത്തിന്റെ മുഖം ആകെ വല്ലാതെ ആകുന്നത് അവർ ശ്രദ്ധിച്ചു.

കാരണം തിരക്കിയപ്പോൾ അജിത് പറഞ്ഞു കുറച്ച് നാളായി വർക്കൊന്നും ഇല്ലായിരുന്നു. നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഒരു വർക്ക് കിട്ടിയാൽ  കുറച്ച്  ക്യാഷ് കിട്ടുമല്ലോ എന്ന് കരുതി എന്നും അജിത് അവരോട് പറയുന്നുണ്ടായിരുന്നു, ആ വിഡിയോ കണ്ട ഏതൊരു ആളുടെയും മനസ്സിൽ ആ ചിന്ത ഉയരും  1984 മുതൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു എങ്കിലും അർഹിക്കപെടുന്ന ഒരു വേഷം പോലും കിട്ടാതിരുന്നതിന്റെ വേദന അജിത്തിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.

സ്വാഭാവികമായും ഒരു വില്ലൻ എന്ന നിലയിൽ സിനിമയിൽ പരിഗണിക്കപ്പെട്ടു അജിത്തിനെ തേടിവന്നിരുന്ന മിക്ക റോളുകളൂം നായകന്റെ പുറകിൽ നോക്ക് കുത്തിയെ പോലെ നിൽക്കുന്ന വില്ലൻ എന്ന വിളിപ്പേരുള്ള കോമാളി വേഷങ്ങൾ മാത്രമായിരുന്നു. അത് അജിത്തിനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സംവിധയകാൻ കൂടിയായിരുന്നു, താര പരിവേഷങ്ങൾ ഇല്ലാതെ മുതൽ മുടക്കുകൾ ഇല്ലാതെ ആഗ്രഹ സഫലീകരണത്തിനായി അജിത് ഒരു സ്വപ്ന സിനിമ സംവിധാനം ചെയ്തു, പക്ഷെ അതിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ സെൻസർബോർഡിന്റെ ഈ മനുഷ്യത്വരഹിത നടപടിയിൽ മനംനൊന്ത അജിത്ത് തന്റെ സിനിമ കാസർകോട് മുതൽ കന്യാകുമാരി വരെ പൊതു സ്ഥലങ്ങളിൽ ജനങ്ങളെ സൗജന്യമായി കാണിച്ചു.

നന്മയുടെ സന്ദേശം മുന്നോട്ടുവെക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക്  താരമൂല്യമോ വൻ സെറ്റുകളോ ഒന്നുമില്ലാത്ത കൊച്ചു സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ തിയറ്റർ ഉടമകൾ അ്‌ദ്ദേഹത്തിന്റെ സിനിമ സ്വീകരിക്കാൻ മടിച്ചു. അതുകൊണ്ട് തന്നെ സിനിമകളൊന്നും വിജയം കൈവരിച്ചില്ല. പത്മരാജന്റെ സഹസംവിധായകനായി തുടക്കം കുറിച്ച അജിത് ഒരു മികച്ച സംവിധയകാൻ ആകുക, സിനിമയിൽ എന്നും ഓർത്തിരിക്കുന്ന  ഒരു നല്ല കഥാപത്രമെങ്കിലും ചെയ്യുക  എന്നിങ്ങനെയുള്ള ഒരുപാട്  ആഗ്രഹം ബാക്കിവെച്ചാണ് അജിത് യാത്രയായത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *