
മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ സാധിക്കാതിരുന്ന ഒരച്ഛന്റെ മകൻ ! നടൻ ബിജു മേനോന്റെ ആർക്കും അറിയാത്ത ജീവിത കഥ !
മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. അദ്ദേഹം ഇതൊനൊടകം ഒരുപാട് മികച്ച കഥാപത്രങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭലാണ്. അതുപോലെ തന്നെ മലയാളികളെ ആരാധിക്കുന്ന മികച്ച താരജോഡികൾ കൂടിയാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സുനിൽ കുമാർ എന്നൊരു ആരാധകർ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹത്തിന്റെ ചില അറിയാക്കഥകൾ തുറന്ന് പറഞ്ഞിരുന്നു. ആ കുറിപ്പ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ, മായാളികൾക്ക് അതികം കേ,ട്ട് പരിചയ മില്ലാത്ത ഒരു സിനിമ ഉണ്ട് 1991 ൽ പറത്തിറങ്ങിയ ‘ഈഗിൾ’ ഇതാണ് ബിജു മേനോന്റെ ആദ്യ ചിത്രം എന്ന് പറഞ്ഞാൽ നമ്മളിൽ പലരും അതിശയിക്കും അത് ഏത് പടം എന്നാലോചിക്കും, എന്നാൽ അത് ശരിയാണ് ആ ചിത്രത്തിൽ ഒരു ഹോട്ടല്‍ റിസപ്ഷനിസ്റ്റായി നമ്മുടെ ബിജു മേനോൻ എത്തുന്നുണ്ട്.. അന്നദ്ദേഹത്തിന്റെ പ്രായം 20 വയസായിരുന്നു.
ആ സമയത്ത് അദ്ദേഹത്തിന്റെ പേര് ബിജു ബാലകൃഷ്ണന് എന്നായിരുന്നു, പിന്നീടാണ് അത് ബിജു മേനോൻ ആയത്, ‘മഠത്തില്‍പറമ്പ്’ എന്ന തറവാട്ടിലാണ് ബിജു ജനിച്ചത്, നാലു മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ അഭിനേതാവ് ബിജു മേനോൻ ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയാണ്.. പി.എന്‍ ബാലകൃഷ്ണപിള്ള എന്ന ബിജു മേനോന്റെ അച്ഛൻ.. അതികം ആരും അറിയപ്പെടാതെ പോയ ഒരു അതുല്യ കലാകാരൻ.. അദ്ദേഹം 10 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമസ്യ, ഞാവല്‍പ്പഴങ്ങള്‍, സരിത, അശ്വത്ഥാമാവ്, മാറ്റൊലി, വീരഭദ്രന്, ഇതും ഒരു ജീവിതം, രചന എന്നിങ്ങനെയുള്ള സിനിമകളില്‍ അദ്ദേഹം ചെറിയ ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
പക്ഷെ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം അദ്ദേഹത്തിന് അത്യാവിശം നല്ലൊരു കഥാപാത്രം കിട്ടിയതും നിർഭാഗ്യ വശാൽ അതുതന്നെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രവും. ‘മൂന്നാം പക്കം’ എന്ന ചിത്രത്തിൽ ഒരു മികച്ചവേഷം ചെയ്തിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ച് തിലകനോടൊപ്പം കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചത് ശ്രീമാന്‍ ബാലകൃഷ്ണ പിള്ള എന്ന ബിജു മേനോന്റെ അച്ഛൻ ആയിരുന്നു.. മലയാള സിനിമ ലോകത്ത് ആഗ്രഹിച്ചതുപോലെ ഒരു സ്ഥാനം നേടി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല..

എന്നാൽ മകനിലൂടെ ആ സ്വപ്നം പൂവണിഞ്ഞു എന്നുവേണം പറയാൻ, ഈഗിൾ എന്ന ചിത്രത്തിന് ശേഷം ബിജു പിന്നെ ദൂരദര്ശന് പരമ്പരകൾ ചെയ്തു അതിൽ ചിലത് ഹിറ്റായതോടെ പുത്രൻ എന്ന സിനിമയിൽ അവസരം ലഭിച്ചു, അവിടെ നിന്നുമാണ് ഇന്ന് നമ്മൾ കാണുന്ന നടനിലേക്കുന്ന തുടക്കം, സംയുക്ത വര്‍മ്മയോടൊപ്പം ബിജു ഒരുമിച്ച് തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നത് 2000-2001 സമയത്താണ്.
അവരുടെ ആ പരിചയം പിന്നീട് സൗഹൃദമായി, സൗഹൃദം പതിയെ പ്രണയവും… എപ്പോഴാണ് പ്രണയിച്ച് തുടങ്ങിയതെന്ന് ചോദ്യത്തിന് ഇരുവര്‍ക്കുമിടയില്‍ അന്നും ഇന്നും ഉത്തരമില്ല. ഒരിക്കലും പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവര്‍ അല്ലായിരുന്നു. ബിജു സംയുക്തമാര്‍. മഴ, മധുരനൊമ്ബരക്കാറ്റ് എന്നീ സിനിമകളില്‍ പത്തറുപത് ദിവസം അവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു. സഹപവര്‍ത്തകര്‍ക്ക് ബിജു നല്കുന്ന സ്നേഹവും ബഹുമാനം ആയിരുന്നു ബിജുവില്‍ സംയുക്ത കണ്ട ഏറ്റവും നല്ല ക്വാളിറ്റി എന്നും ആ കുറിപ്പിൽ പറയുന്നു.
Leave a Reply