ഗോപാലകൃഷ്ണൻ സാർ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ മോഹൻലാലിന്റെ റേഷൻ കാർഡും കട്ട് ആവും ആധാറും പോവും ! പരിഹസിച്ച് ശാന്തിവിള ദിനേശ് !

മലയാള സിനിമയിലെ ഏറെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം മോഹൻലാലിനെ വെച്ച് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല, കഴിഞ്ഞ ദിവസം അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അതിന്റെ കാരണം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പലരും അദ്ദേഹത്തിന്റെ വാക്കുകളെ വിമർശിച്ച് രംഗത്ത് വരുകയാണ്, മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്.. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

മേജർ രവി സഹിതം പലരും അദ്ദേഹത്തിന്റെ വാക്കുകളെ പരോക്ഷമായി വിമർശിച്ചിരുന്നു, ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് അദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ വഴി പുറത്ത് വിട്ട വിഡിയോയിൽ അടൂർ ഗോപാലകൃഷ്ണൻ സാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആയിരം പൂർണ ചന്ദ്രൻമാരെ ഒക്കെ കാണുന്ന പ്രായം ആണല്ലോ. അങ്ങനെ ആയപ്പോൾ ഞാനെന്ത് പറയണം, പറഞ്ഞ് കൂടാ, എന്റെ പൊസിഷൻ എന്താണ്. എന്നെ മലയാളി എങ്ങനെ വിലയിരുത്തും. എന്നൊന്നും ബോധവാനല്ല. എന്തും പറയുന്ന അവസ്ഥയിലേക്ക് അടൂർ ​ഗോപാലകൃഷ്ണൻ തരം താണുപോയിരിക്കുകയാണ്.

മനപ്പൂർവം ഒരു വിവാദ മുണ്ടാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. വെറുതെ മോഹൻലാലിനെ ഇട്ട് ഒന്ന് ഞോണ്ടാൻ ആണ് അടൂർ ​ഗോപാലകൃഷ്ണൻ സാർ ഇറങ്ങിയിരിക്കുന്നത്. മോഹൻലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല, ചെയ്യില്ല പോലും… ഈ പറയുന്ന ആള് ആകെ ചെയ്തത് 15 ഓ 16 ഓ സിനിമകളാണ്. അതിനിടയിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ മോഹൻലാലിന്റെ റേഷൻ കാർഡും കട്ട് ആവും ആധാറും പോവും. മോഹൻലാലിനെ നല്ലവനായ ഗുണ്ടാ എന്ന് പോലും…

ഞാൻ ആലോചിക്കുന്നത് ഈ മനുഷ്യന് ഇത് എന്ത് പറ്റി എന്നാണ്, വയസ്സാവുമ്പോൾ ഓർമ്മപ്പിശക് വരാം. പക്ഷെ വിവരക്കേട് വരാമോ.. മലയാളികൾ ഇന്നും വളറെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഒരു ആവിശ്യവുമില്ലാതെ ലാലിനെ പോലെ ഉള്ള ഒരു നടനെ ഗുണ്ട എന്ന് വിളിച്ചിരിക്കുന്നത്. മോഹൻലാലിൻറെ സിനിമകളിൽ അദ്ദേഹത്തിന് ഇഷ്ടപെട്ട ഒരു സിനിമപോലും ഇല്ലാന്നാണ് അടൂർ സാർ പറയുന്നത്. വേണ്ട സാർ ഞങ്ങൾ ജീവിച്ച് പോവട്ടെ. നിങ്ങളെ ചാരുകസേരയും വെറ്റില ചെല്ലവും വെച്ച് സായിപ്പൻമാരെ പറ്റിച്ച് ജീവിച്ചോളൂ. ഞങ്ങൾ പാവം..

അടൂരിന്റെ പടത്തിൽ മോന്ത കാണിച്ചാൽ സർവഞ്ജ പീഠം കയറിയെന്ന് കരുതുന്ന കുറേ മണ്ടന്മാർ ഇന്നും സിനിമ ലോകത്തുണ്ട്. മോഹൻലാലിനെ അടൂരടക്കം ഒരു സിനിമാ തമ്പ്രാക്കൻമാരും വളർത്തിയതല്ല. ഒരാളുടെയും പരി​ഗണനയും പരിലാളനയും കിട്ടാതെ ആണ് മോഹൻലാൽ എന്ന നടൻ‌ പതിയെ കോമഡിയും വില്ലനും ചെയ്ത് പിന്നെ ഉപനായകനായും നായകനായും മാറിയെങ്കിൽ അത് അദ്ദേഹത്തിന്റെ കൈയിൽ അത്രയും കരുത്തുള്ളത് കൊണ്ടാണ്. മമ്മൂട്ടിക്ക് പോലും എംടിയുടെ പിൻബലം കിട്ടി എന്നും ശാന്തിവിള പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *