കീമോ കാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് പോയതുകൊണ്ട് വെച്ചിരുന്ന ആ വിഗ് പറന്നു പോയതും എന്റെ കണ്ണുകൾ നിറയുകയായിരുന്നു ! സംവൃതയെ കുറിച്ച് ലാൽജോസ് പറയുന്നു !!

ഇന്ന് മലയാള സിനിമയിൽ വളരെ പ്രഗത്ഭനായ സംവിധായകനാണ് ലാൽജോസ്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഒരുപാട് പുതുമുഖങ്ങളെയും മലയാള സിനിമ  സംഭാവന ചെയ്തിരുന്നു. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ അദ്ദേഹം തന്റെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരമാണ് ആയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്ലേസ്. ക്‌ളാസ്സ്‌മേറ്റ്സ് അങ്ങനെ നീളുന്നു, ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ മ്യാവു ന്റെ തിരക്കിലാണ്, സൗബിനും മംമ്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഇതിനുമുമ്പ് ദുബായിൽ അദ്ദേഹം രണ്ടു സിനിമകൾ സംവിധാനം ചെയ്തിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലേസ്. അതിൽ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിന്റെ ഒരു ഓർമയാണ് അദ്ദേഹം പങ്കുവെച്ചത്. ആ ചിത്രത്തിലെ ഒരു രംഗം എടുത്തപ്പോൾ തന്റെ കണ്ണ് നിറഞ്ഞു പോയി എന്നാണ് ലാൽജോസ് പറയുന്നത്. ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണുപോകുന്ന നിമിഷമുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ ആദ്യമായി തന്റെ  കണ്ണു നിറഞ്ഞു പോയ രംഗം ചത്രീകരിച്ചത്.

ആ സിനിമയിൽ നായികക്ക്  കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം അവരുടെ തലയിൽ  വിഗ്ഗ് വെച്ചിരുന്നു. എന്നാൽ  അതിൽ പെട്ടന്ന് കാറ്റിൽ സംവ്യതയുടെ ആ വിഗ് പറന്ന് പോകുന്നതും  ആ നിമിഷം അവരുടെ മുഖത്തെ ആ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് മനസിലേക്ക്  ഓര്‍മ വന്നതു മൂലം അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി എന്നാണ് ലാല്‍ ജോസ് പറയുന്നത്.

അതുമാത്രമല്ല ഈ ചിത്രത്തിൽ താൻ ‘സംവൃത സുനിൽ’  ചെയ്ത കഥാപാത്രത്തിനായി താൻ  ആദ്യം ആലോചിച്ചത് മംമ്തയെ ആയിരുന്നു.  എന്നാൽ മംമ്തയുടെ യഥാർഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് ഞാൻ മംമ്തയെ വിളിക്കാൻ മടിച്ചു എന്നും അദ്ദഹം കൂട്ടിച്ചർത്തു. ക്യാ,ൻ,സ,ർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു എന്റെ അപ്പോഴത്തെ ഒരു  സംശയം. ആ രോഗദിനങ്ങൾ മംമ്ത മറക്കാൻ ശ്രമിക്കുമ്പോൾ ഞാനത് മനപൂർവം ഓർമിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി കൊണ്ടാണ് വിളിക്കാതിരുന്നത് എന്നും ലാൽജോസ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *