
ആ പാവങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തികൾ ഇപ്പോഴും പുറംലോകം അറിഞ്ഞിട്ടില്ല ! ‘ഇത്രയും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാകില്ല’ ! നന്മയുള്ള മനസിനെ കുറിച്ചറിയാം !
സുരേഷ് ഗോപി നമ്മളുടെ ഒരു ആവേശമാണ്, പോലീസ് വേഷങ്ങളിൽ വന്ന് കടുകട്ടി ഡയലോഗുകൾ പറഞ്ഞ് ആരാധകരെ മുൾമുനയിൽ നിർത്തി അഭിനയ മുഹൂർത്തം കാഴ്ചവെക്കുന്ന അദ്ദേഹം നമ്മളുടെ പ്രിയങ്കരനാണ്. ഇന്ന് അദ്ദേഹം ചെയ്ത് രണ്ടു പ്രവർത്തികൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു, ഒന്ന് ആദിവാസികസൾക്ക് വേണ്ടി അദ്ദേഹം രാജ്യ സഭയിൽ സംരിക്കുന്നതും ഒപ്പം 15 വയസുള്ള ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന അമ്മയുടെ കടം വീട്ടി വീടിന്റെ പ്രമാണം തിരികെ ആ അമ്മയുടെ കൈകളിൽ എത്തിച്ചതും.
എന്നാൽ അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആരും അറിയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നു, മകൾ ലക്ഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെയാണ് അദ്ദേഹം അർഹമായ കൈകളിൽ സഹായങ്ങൾ എത്തിക്കുന്നത്. അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും അദ്ദേഹം തന്നെ.
ആദിവാസികൾക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സൽ പ്രവർത്തികൾ പുറംലോകം ഇപ്പോഴും അറിഞ്ഞിട്ടില്ല,കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്‌ലറ്റുകൾ നിർമിച്ച് നൽകിയിരിരുന്നു. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം. കൺ മുന്നിൽ കാണുന്ന പലരുടെയും ദുഖങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കഴിവതും ശ്രമിക്കാറുണ്ട്. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

ആ മനുഷ്യൻ ചെയ്ത് ഒരു കാര്യങ്ങളും തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നും അഷറഫ് പറയുന്നു. അത് കൂടാതെ വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു. വയനാട്ടുകാരനായ വിഷ്ണു പ്രസാദിന് കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നെങ്കിലും ഇൻറർവ്യൂവിന് പങ്കെടുക്കണമെങ്കിൽ ഡിജിസിഎയുടെ എ ടി ആർ എൻഡോഴ്‌സ്‌മെൻറ് ലൈസൻസ് ആവശ്യമായിരുന്നു, കൽപ്പറ്റയിൽ തിരക്കിനിടെ സുരേഷ് ഗോപിയെ കണ്ട് കാര്യം പറയാൻ സാധിക്കാതെ വിഷമിച്ച ആ അമ്മ എന്റെ കയ്യിലൊരു അപേക്ഷയടങ്ങിയ കവർ തന്നു .
ഒന്ന് സാറിനോട് പറയണം , ഞങ്ങടെ സ്വപ്നമാണ്, നാല് ദിവസത്തിനുള്ളിൽ നടക്കുന്ന ഇന്റർവ്യൂവിൽ മകന് പങ്കെടുക്കാൻ എ ടി ആർ ലൈസൻസ് വേണം , ഉന്നത ഇടപെടൽ ഉണ്ടെങ്കിലേ നടക്കൂ എന്ന് ആ അമ്മ പറയുകയും, താൻ ഈ വവിവരം അദ്ദേഹത്തെ അറിയിച്ച ഉടൻ തന്നെ രേഷ് ഗോപി കേന്ദ്ര മന്ത്രി ശ്രീ.വി.കെ സിംഗിനെ ഇന്നലെ കാലത്ത് കണ്ടു. ഇന്നലെ വൈകീട്ട് വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് കയ്യിൽ കിട്ടി. ഇനി വിഷ്ണു പ്രസാദിന് ധൈര്യമായി പറക്കാം, ഇത് ആ ഒരൊറ്റ മനുഷ്യന്റെ പ്രവർത്തിക്കൊണ്ടാണ് എന്നും സന്ദീപ് വാര്യരും പറയുന്നു.
Leave a Reply