
ചുരുളിയിൽ അഭിനയിച്ചതിന് പണമൊന്നും ലഭിച്ചില്ല, തെറിപറയുന്ന പതിപ്പാണ് പുറത്തുവിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നില്ല ! മറുപടി നൽകി ലിജോ ജോസ്
മലയാള സിനിമയിൽ ഏറെ വിവാദമായ ഒരു സിനിമയായിരുന്നു ചുരുളി. പച്ച തെറി അതുപോലെ തന്നെ സിനിമയിൽ ആവിഷ്കരിച്ചതാണ് സിനിമ അന്ന് വിമർശനത്തിന് കാരണമായിരുന്നത്. ഈ സിനിമയെ കുറിച്ച് കഴിഞ്ഞ ദിവസം ജോജു പറഞ്ഞ കാര്യങ്ങൾക്ക് മറുപടി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജു പറഞ്ഞിരുന്നത് ഇങ്ങനെ, സിനിമയിൽ ‘തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു.
അതെന്റെ കരിയറിനെ ബാധിച്ചിരുന്നു, അതിപ്പോൾ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. പക്ഷെ തെറിയുള്ള ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല, അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരിൽ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാൻ പറഞ്ഞത് പ്രശ്‌നമായി, എന്നാണ് ജോജു പറഞ്ഞത്.

ഇതിന് മറുപടിയായി ലിജോ ജോസ് പല്ലിശ്ശേരി സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, അതിങ്ങനെ.. ‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.’ എന്നാണ് ലിജോ ജോസ് കുറിച്ചത്. മൂന്ന് ദിവസത്തെ ഷൂട്ടിനു ജോജുവിന് നൽകിയത് 5.9 ലക്ഷം രൂപ നൽകിയതിന്റെ തെളിവും ലിജോ ഈ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Leave a Reply