ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെ ആ രുചിയുള്ള മീന്‍ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന് എന്നും അവൻ പറയും ! മമ്മൂട്ടിയെ കുറിച്ച് ഉമ്മ പറയുന്നു !

നമ്മുടെ സ്വന്തം മമ്മൂക്ക എന്ന് ഓരോ മലയാളിയും വളരെ അഭിമാനത്തോടെയാണ് പറയുന്നത്. അദ്ദേഹം എന്നും നമുക്ക് പ്രിയങ്കരനാണ്. വൈക്കം ചെമ്പില്‍ ഇസ്മായില്‍, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ഇതിനുമുമ്പ് മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഉമ്മയുടെ വാക്കുകൾ ഇങ്ങനെ, എനിക്കെന്നും അവൻ മമ്മൂഞ്ഞാണ് എന്നാണ് ഉമ്മ പറയുന്നത്.

അവന്റെ വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ അവൻ അവന്റെ സൗകര്യത്തിന് മമ്മൂട്ടിയാക്കി. ആ പേരുമാറ്റിയപ്പോള്‍ ഒരുപാട് അവനെ വഴക്കുപറഞ്ഞിരുന്നു. ഇന്ന് സന്തോഷം തോന്നുന്നുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചുകൊല്ലം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന്‍ മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.

ചെറുപ്പം മുതലേ അടങ്ങി ഒതുങ്ങി എങ്ങും ഇരിക്കില്ലായിരുന്നു. എപ്പോഴും ഓട്ടവും ചാട്ടവും. പതിനാല് വയസ്സുള്ളപ്പോഴേ ചെമ്പില്‍ നിന്ന് ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കല്‍ വരെ പോയിട്ടുണ്ട്. തിരിച്ചു വന്നപ്പോള്‍ ഞാന്‍ നല്ലത് കൊടുത്തുവെന്നും ഉമ്മ പറയുന്നുണ്ട്. അടികൊണ്ട് അവന്‍ വള്ളത്തിലേക്ക് തന്നെ വീണിട്ടുമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ മനസ്സിൽ സിനിമ ആയിരുന്നു. ബാപ്പയാണ് ആദ്യമായി സിനിമ കാണിക്കുന്നത്. ഒരു സിനിമ പോലും വിടുമായിരുന്നില്ലെന്നും ഉമ്മ ഓര്‍ക്കുന്നുണ്ട്. കോളേജില്‍ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയിരുന്നു.

ചെറുപ്പത്തിലേ അവൻ അവന്റെ കഴിവ് തിരിച്ചറിഞ്ഞു, അതിലേക്ക് തന്നെ പോയി. ബാപ്പയ്ക്ക് മകനെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. അവന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എങ്കിലും ഏറ്റവും ഇഷ്ടം തനിയാവർത്തനവും, കാണാമറയത്തുമാണ്. സിനിമയ്ക്ക് വേണ്ടി മകന്‍ പല താഗ്യങ്ങളും സഹിച്ചിട്ടുണ്ട്. കൊഴുവയും ചെമ്മീന്‍ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന്‍ എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെ ആ രുചിയുള്ള മീന്‍ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന്…

എന്റെ മകൻ വലിയ ആളായി എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല, അങ്ങനെയൊരുക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്. ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ. ഇപ്പോൾ ഒന്ന് കുത്തിയാണ് ഫോണിൽ കൂടി കാനവല്ലോ. പിന്നെ ദിവസവും ടിവിയിൽ അവൻ എത്ര തവണ വന്നുപോകുന്നു. അങ്ങനെ  അവനെ കാണുമ്പോൾ തോന്നും ഞങ്ങള്‍ക്ക് മുമ്പില്‍ അഭിനയിച്ച, പാട്ടുപാടിയ, ഞാന്‍ ചോറുരുട്ടി കൊടുത്ത കുട്ടിയല്ലേ ഇത്, എന്റെ സ്വന്തം മമ്മൂഞ്ഞ് എന്നാകും തന്റെ ചിന്തയെന്നാണ് ഉമ്മ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *