
‘ഇങ്ങനെ ഒരു മ,ര,ണ,മായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ എന്നും വൈകിയാണ് സെറ്റിൽ എത്തിയിരുന്നത് ! സുകുമാരിയെ കുറിച്ച് മുകേഷ് പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരം, പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ സുകുമാരി… ഇന്നും നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എത്ര എത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അവർ യാത്രയായത്. അമ്മയായും, അമ്മായി അമ്മയായും സഹ നടിയായും, കോമഡി, വില്ലത്തി അങ്ങനെ ചെയ്യാത്ത വേഷങ്ങൾ വളരെ ചുരുക്കമാണ്. ഓരോ കഥാപാത്രങ്ങളിലും ഒരു വ്യക്തി മുദ്ര പതിപ്പിച്ച സുകുമാരി അമ്മയുടെ വിയോഗം ഇന്നും വളരെ വേദനാജനകമാണ്. 2013 മാർച്ച് 26 നാണ് ആ വിയോഗം സംഭവിച്ചത്. അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങളിലൂടെ അവർ എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും. സിനിമ രംഗത്തെ മിക്ക നടന്മാരുടെയും അമ്മ വേഷം കൈകാര്യം ചെയ്തിട്ടുള്ള ആളാണ് സുകുമാരി അമ്മ.
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവ സാന്നിധ്യമായിരുന്നു. സിനിമ രംഗത്ത് സുകുമാരിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് നടൻ മമ്മൂട്ടിയുരുമ്മിയിട്ടാണ്, സുകുമാരി സ്നേഹത്തോടെ മമ്മൂസ് എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. 2011 ൽ മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയില്‍പ്പെട്ട ഒരു രോഗി ആയിരുന്നു സുകുമാരി അമ്മയും. സ്വന്തം മകനെക്കാളും കൂടുതൽ അവർ സ്നേഹിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഈ ലോകത്ത് സുകുമാരി അമ്മ ഒരാളെ അനുസരിചുട്ടുണ്ടെകിൽ അത് മമ്മൂട്ടിയെ മാത്രമായിരുന്നു.

ഇപ്പോഴതാ സുകുമാരിയെ കുറിച്ച് നടൻ മുകേഷ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നിത്യവും പ്രാർഥനയും വഴിപാടുമായി കഴിഞ്ഞ സുകുമാരി പൂജ മുറിയിൽ നിന്നും പൊള്ളലേറ്റ് മരിച്ചത് വിശ്വസിക്കാനായില്ല എന്നാണ് മുകേഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സുകുമാരി ചേച്ചിയുടെ വേർപാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകൾ ഇനി സിനിമയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ചേച്ചി മിക്ക ഷൂട്ടിങ് സെറ്റുകളിലും എന്നും വൈകിയെ എത്താറുള്ളൂ.
എന്നാൽ ചേച്ചി ആയിരിക്കും എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയിൽ നിന്നും ഇറങ്ങിയിട്ടുണ്ടാകുന്നത്. ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ. അതിന് കാരണം ചേച്ചി വലിയ ഒരു ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളിൽ എല്ലാം കയറി പ്രാർഥനകളും വഴിപാടും നടത്തിയിട്ടെ വരൂ എന്നതാണ്. അത് പക്ഷെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ് ചേച്ചിയുടെ പ്രാർഥനകൾ. സെറ്റിൽ വന്ന് കഴിഞ്ഞാൽ ആ വഴിപാടിന്റെ പ്രസാദം എല്ലാവർക്കും നൽകുകയും ചെയ്യും. അതിനാൽ തന്നെ ചേച്ചി പൂജമുറിയിൽ നിന്ന് പൊള്ളലേറ്റ് മ,രി,ക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാൾ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ എന്നും മുകേഷ് പറയുന്നു.
Leave a Reply