കുട്ടികളെ നമ്മൾ പണത്തിന്റെ മൂല്യം പറഞ്ഞ് മനസിലാക്കി കൊടുത്തുവേണം വളർത്താൻ ! ലക്ഷങ്ങൾ വിലയുള്ള കളിപ്പാട്ടം വേണമെന്ന് പറഞ്ഞ മകനോട് നവ്യ പറഞ്ഞത് !

മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നവ്യ ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി ശ്കതമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയിലേക്കുള്ള തന്റെ ഈ തിരിച്ചുവരവിന് കാരണം മഞ്ജു ചേച്ചി ആണെന്ന് പറഞ്ഞിരുന്നു,  തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ  ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പത്തനാപുരത്ത് ഗാ,ന്ധിഭവനിൽ താരം നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. ചടങ്ങിൽ നവ്യാനായരുടെ പ്രസംഗം ഏറെ കൈയടിയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കിട്ടുന്ന പ്രി വില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയിൽ സംസാരിച്ചത്. ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ പോയപ്പോൾ മകൻ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു,എന്തിനാണെന്ന് ചോദിച്ചപ്പോൾ അതുണ്ടെങ്കിൽ തനിക്ക് ഒരുപാട് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നായിരുന്നു മറുപടി നൽകിയത്.

 

ഇന്നത്തെ കാലത്തെ കുട്ടികൾക്ക് പൈസയുടെ വിലയെ കുറിച്ച് യാതൊരു ധാരണയും ഇല്ലന്നും, എന്റെ കുട്ടികാലത്ത് ഏറെ പുതുമുട്ടുകൾ അനുഭവിച്ചാണ് ഞാനും വളർന്നത് എന്നും, കഴിവതും മകനെ അതെല്ലാം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കാറുണ്ട്  എന്നും നവ്യ നായർ പറയുന്നു. ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കൾക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങൾ ആണ് അവർക്ക് മുന്നിൽ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ മകനോട് പറയാറുണ്ട് എന്നും, അവിടെ നിന്നുമാണ് ജീവിതം പഠിക്കേണ്ടത് എന്നും മകനോട് പറയാറുണ്ട് എന്നും നവ്യ പറയുന്നു.

പലപ്പോഴും മകനുമായി ഗാന്ധിഭവൻ പോലുള്ള ചാരിറ്റി സ്ഥാപനങ്ങളിൽ നവ്യ സഹായങ്ങൾ ചെയ്യുന്നത് ഇതിനുമുമ്പും വാർത്തയായിരുന്നു, മകനോടൊപ്പം അവിടെ ഇരുന്ന് അവിടുത്തെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യയുടെ വാക്കുകൾക്ക് ഇതിനുമുമ്പും കയ്യടികൾ ലഭിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *