മമ്മൂട്ടി എന്ന മഹാനടൻ കടപുഴകി വീണപ്പോൾ കൈപിടിച്ച് ഉയർത്തിയത് ആ ഒരൊറ്റ ചിത്രം ! ന്യൂഡൽഹി എന്ന ചിത്രത്തിന് പിന്നിൽ ഒരു കഥയുണ്ട് ! തുറന്ന് പറച്ചിൽ !

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂക്ക നമുക്ക് സമ്മാനിച്ചിട്ടുള്ള എത്രയോ സിനിമകൾ കാലങ്ങൾ കഴിയുംതോറും വീര്യം ഏറുന്നവയാണ്. അതുപോലെ തന്നെ ഓരോ അഭിനേതാക്കളുടെയും കരിയർ മാറ്റി മറിക്കുന്നത് ഏതെങ്കിലും ഒക്കെ ചിത്രങ്ങളാണ്. അത്തരത്തിൽ ഒരു കാലത്ത്, പരാജയങ്ങൾ തുടർക്കഥയായി തകർച്ചയുടെ വക്കിൽ നിന്ന മമ്മൂട്ടിയെ കൈപിടിച്ച് ഉയർത്തിയ ഒരു ചിത്രത്തെ കുറിച്ച് ഷിബു ചക്രവർത്തി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഷിബു ചക്രവർത്തിയുടെ ആ വാക്കുകൾ ഇങ്ങനെ, മലയാള സിനിമക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത തിരക്കഥാകൃത്തതായിരുന്നു ഡെന്നിസ് ജോസഫ്. 1985ൽ ഈറൻ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സിനിമ രംഗത്ത് ചുവടുറപ്പിച്ച ഡെന്നിസ് നിറക്കൂട്ട്, ന്യൂ ഡൽഹി, രാജാവിന്റെ മകൻ, വഴിയോര കാഴ്ചകൾ, കോട്ടയം കുഞ്ഞച്ചൻ, നമ്പർ20 മദ്രാസ് മെയിൽ, ആകാശദൂത് തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരുന്നു.

മമ്മൂട്ടി എന്ന കരിയർ ഗ്രാഫ് നോക്കിയാൽ അതിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ന്യൂഡൽഹി എന്ന ചിത്രവും ഉണ്ടാകും.. ആ ചിത്രത്തിന്റെ  പിന്നാമ്പുറ കഥകൾ പറയുകയാണ് അദ്ദേഹം. ‘രാജാവിന്റെ മകൻ’ എന്ന ചിത്രം മോഹൻലാൽ എന്ന നടന്റെ താരോദയത്തിന്‌ കാരണമായെങ്കിൽ ഒരു താരത്തെ പുനപ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി എന്ന ചിത്രം. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമായിരുന്നു, ന്യൂഡെൽഹിയുടേത്. മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമായിരുന്നു ന്യൂഡൽഹി എന്നും ഷിബു ചക്രവർത്തി പറഞ്ഞു.

വളരെ അപ്രതീക്ഷിതമായി വരുന്ന  ചില  പ്ര,കൃതി ദു,രന്തം പോലെ ഒരു സമയത്ത് മമ്മൂ,ട്ടി എന്ന മഹാ,നടൻ കടപുഴകി വീണ നാളുകൾ, സിനിമകൾക്ക് വേണ്ടി  മുൻകൂട്ടി കൊടുത്ത അഡ്‌വാൻസ്‌ തുക തിരിച്ചുവാങ്ങാൻ മമ്മൂട്ടിയുടെ വീട്ടിൽ പ്രൊഡ്യൂസേഴ്സ്‌ ക്യൂ നിന്ന നാളുകൾ… പക്ഷെ ആ പരാജയങ്ങളൊന്നും കാര്യമാക്കാതെ മമ്മൂട്ടിയെ വച്ച്‌ അതേ ടീമിനെതന്നെ വച്ച്‌ ഒരു മെഗാ പ്രോജക്റ്റ്‌ ചെയ്യാൻ ഒരു പ്രൊഡ്യൂസർ മുന്നോട്ടു വന്നു ജൂബിലി ഫിലിംസ്‌ ജോയ്‌ തോമസ്‌. ന്യൂഡെൽഹിയുടെ ആദ്യ ചർച്ചകൾ നടന്നത്‌ ഇവിടെ കോവളത്ത്‌ സമുദ്ര ഹോട്ടലിൽ വച്ചായിരുന്നു കടലിന്‌ അഭിമുഖമായുള്ള കോട്ടേജിന്റെ ബാൽക്കണിയിലിരുന്ന് കഥകേട്ട്‌ ജോഷിസാർ ആദ്യം പറഞ്ഞത്, ഈ കഥ കേരളത്തിന്റെ പശ്ചാത്തലത്തിൽ വിശ്വസനീയം ആയിരിക്കില്ല, അങ്ങനെയാണ് കഥ ന്യൂഡെൽഹിയുടെ പശ്ചാത്തലത്തിലായത്‌.

വളരെ പുതുമയുള്ള ആ കഥയും കഥാ പശ്ചാത്തലവും എല്ലാം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതിലും ടെൻഷൻ അടിച്ചത് അന്ന് പരാചിതനായി നിൽക്കുന്ന മമ്മൂട്ടിയെ സ്‌ക്രീനിൽ കണ്ടാൽ കൂവൽ ഉറപ്പായിരുന്ന സാഹചര്യത്തിൽ അത് കയ്യടിയാക്കി മാറ്റുന്ന ഒരു ഇൻട്രോ സീൻ തയ്യാറാക്കുന്നതിൽ സ്ക്രിപ്റ്റിൽ ടെന്നിസിന്റെ ബ്രില്ലിയൻസായിരുന്നു ആ കണ്ടത്. പടം സൂപ്പർ ഹിറ്റായിരുന്നു, അന്ന് മണിരക്നം വരെ പടം കണ്ട്‌ അഭിനന്ദനം അറിയിച്ചു. ഡെനീസിന്റെ വിയോഗം അത് നികത്താൻ കഴിയാത്ത ഒന്നാണ് എന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *