
എന്റെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം സുരേഷ് ഗോപിയാണ് ! പൂവിട്ട് പൂജിക്കണം ! മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയാണ്, ഒരുപാട് സഹായങ്ങൾ അദ്ദേഹം ഒരുപാട് പേർക്ക് ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരുപാടുപേർ അങ്ങനെ അവരുടെ അനുഭവങ്ങൾ തുറന്ന് പറയുകയാണ്. കഴിഞ്ഞ ദിവസം നടൻ ടിനി ടോം പറഞ്ഞിരുന്നു നടൻ സ്പടികം ജോർജിന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ഗോപി ആയിരുന്നു എന്ന്. കിഡ്നി തകരാറിലായി ജീവിതം നരകതുല്യമായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് കിഡ്നി മാറ്റിവെക്കൽ പോലുള്ള കാര്യങ്ങൾ അദ്ദേഹം മുന്നിൽ നിന്ന് ചെയ്തത് കൊണ്ടാണ് സ്പടികം ജോർജ് ഇന്ന് ആരോഗ്യത്തോടെ ഇരിക്കുന്നത് എന്നും ടിനി ടോം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടൻ മണിയൻ പിള്ള രാജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വാക്കുകള്‍ ഇങ്ങനെ, ഒരു വര്‍ഷം മുമ്പ് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന് സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായി വന്നു. രോഗം മൂര്‍ജിച്ചതോടെ അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന് ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.

പെട്ടെന്നാണ് എന്റെ ,മനസ്സിൽ ആ രൂപം ഓർമ വന്നത്. ഞാൻ പെട്ടെന്ന് കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിച്ചു. വിശദാംശങ്ങള്‍ എല്ലാം അദ്ദേഹം എന്നോട് ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തുലുള്ള എം.പിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി.
ശേഷം അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് എന്റെ മകനെയും കൊണ്ടവര്‍ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻ മാരെയും കണ്ടു, അതിനും മുകളിൽ സുരേ ഗോപി എന്ന ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന് ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും എന്നും മണിയൻപിള്ള രാജു പറയുന്നു.
Leave a Reply