
ഇല്ല സാർ, ഞാൻ അഭിനയിക്കുന്നില്ല, ബന്ധുക്കൾക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഡയാനയെ നയൻതാര ആക്കി മാറ്റിയത് ആ ഒരൊറ്റ വാക്കിൽ ! തുറന്ന് പറച്ചിൽ !
മലയാള സിനിമയുടെ പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ഒരുപിടി മികച്ച ചിത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ സിനിമ മേഖലക്ക് കഴിവുള്ള അഭിനേതാക്കളെയും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിൽ തുടങ്ങി ബോളിവുഡിൽ വരെ എത്തിയ നടിമാരും ഇതിൽ പെടും. അസിൻ തോട്ടുങ്കൽ, നയൻ താര എന്നീ നടിമാരെ സിനിമ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സത്യൻ അന്തിക്കാടാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമയിൽ എത്തിയത്. പക്ഷെ അസിൻ ആ സിനിമയിൽ തന്റെ കഥാപാത്രത്തിന് ഒട്ടും പ്രാധാന്യം ഇല്ലായിരുന്നു എന്നൊരു പരാതിയും അസിൻ പലപ്പോഴും പറഞ്ഞിരുന്നു.
എന്നാൽ സത്യൻ അന്തിക്കാടിനെ ഇന്നും തന്റെ ഗുരു സ്ഥാനത്ത് കണ്ടും, അതേ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ആളാണ് നയൻതാര. ഇപ്പോഴിതാ നയൻതാരയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം. ഡയാനയെ ഞാൻ ആദ്യം കാണുന്നത് ഒരു മാഗസിന്റെ കവർ ഫോട്ടോയിലാണ്, അന്ന് ഞാൻ എന്റെ പുതിയ സിനിമയിലേക്ക് നായികയെ തിരയുന്ന സമയമാണ്. അത് കണ്ടപ്പോൾ വളരെ ആത്മവിശ്വാസമുള്ള പെൺകുട്ടിയെ പോലെ തോന്നി.

ഉടൻ തന്നെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. അങ്ങനെ ഡയാനയെ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. ആ വരവ് കണ്ടാല്‍ അറിയാം, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം തലക്ക് പിടിച്ച് വരുന്ന ഒരു കുട്ടി ഒന്നുമല്ല, എന്നാൽ അവർക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.
ശേഷം കുറച്ച് നാളുകൾ കഴിഞ്ഞ് ഞാൻ അവരെ വിളിച്ചു പറഞ്ഞു നിങ്ങനെ നായികയായി ഫിക്സ് ചെയ്തു എന്ന് വിളിച്ചു പറഞ്ഞു, അപ്പോൾ അവർ എന്നെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു ‘ഇല്ല സര് അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്ന്. കാരണം തിരക്കിയപ്പോൾ പറഞ്ഞു ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, അപ്പോൾ ഇല്ല എന്ന് പറഞ്ഞു.
എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല, ധൈര്യമായി ഇങ്ങോട്ട് പോരൂ എന്ന് പറഞ്ഞു, അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വന്നത്. അങ്ങനെ ഞങ്ങൾ യാത്ര ചെയ്യവേ ഞാൻ ഡയാനയോട് പറഞ്ഞു നിങ്ങളുടെ പേര് മാറ്റണം എന്ന്, അങ്ങനെ ഞാൻ തന്നെ കുറച്ച് പേരുകൾ എഴുതി നൽകി. അതിൽ നിന്നും അവർ തന്നെ തിരഞ്ഞെടുത്ത പേരായിരുന്നു നയൻതാര എന്നത്. പക്ഷെ ഞാന്‍ ഒരിക്കലും പറയില്ല, ഞാന്‍ അവസരം കൊടുത്തത് കൊണ്ടാണ് നയന്‍താര സിനിമയില്‍ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവര്‍ സിനിമയില്‍ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട്. ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply