
സ്വന്തം ചേട്ടൻ മരിച്ചിട്ട് പോകാത്ത ശ്രീനിവാസൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോയി ! വിമർശിച്ച് ശാന്തിവിള ദിനേശ് !
മലയാള സിനിമ രംഗത്ത് വര്ഷങ്ങളായി നിൽക്കുന്ന ആളും സംവിധായകനുമായ ശാന്തിവിള ദിനേശ് സൂപ്പർ താരങ്ങളെ സഹിതം പലരെയും വിമർശിച്ചതിൽ കൂടി ശ്രദ്ധ നേടിയ ആളാണ്, തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം കൂടുതലും വിമർശനങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടൻ ശ്രീനിവാസനെ വിമർശിച്ച് അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ സഹോദരൻ മരിച്ചപ്പോൾ ശ്രീനിവാസൻ കാണാൻ പോയില്ലെന്നാണ് ശാന്തിവിള ദിനേശ് ആരോപിക്കുന്നത്. ശ്രീനിവാസൻ മാത്രമല്ല മക്കളായ ധ്യാനും വിനീതും പോലും പോയില്ലെന്നാണ് ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രണ്ടാഴ്ച മുമ്പൊരു വാർത്ത കണ്ടു, പികെ രവീന്ദ്രൻ അന്തരിച്ചുവെന്ന്. നമ്മുടെ നടൻ ശ്രീനിവാസന്റെ ജ്യേഷ്ഠനാണ്.
അദ്ദേഹവും ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്, ശ്രീനിവാസന്റെ വളർച്ചയിൽ തുടക്കകാലത്ത് മോശമല്ലാത്ത സഹായങ്ങൾ ചെയ്ത മനുഷ്യനായിരുന്നു. എനിക്ക് സങ്കടം തോന്നിയ കാര്യം, ഇനിയെത്ര വലിയ കലാകാരനെന്ന് ശ്രീനിവാസനെ പറഞ്ഞാലും അദ്ദേഹത്തിന്റെ ചേട്ടനല്ലേ മരിച്ചത്? അദ്ദേഹത്തിന് ഇപ്പോൾ അനാരോഗ്യമാണ്, ശരി. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് പോകാൻ അനാരോഗ്യം ഒരു പ്രശ്നമല്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ഹൃദയത്തിന്റെ നിർമ്മാതാവ് വൈശാഖിന്റെ കല്യാണത്തിന് തിരുവനന്തപുരത്തേക്ക് വരാനും അദ്ദേഹത്തിന് അനാരോഗ്യം പ്രശ്നമായിരുന്നില്ല.

പക്ഷെ സ്വന്തം സഹോദരൻ മരിച്ചിട്ട് അദ്ദേഹമോ അദ്ദേഹത്തിന്റെ മക്കളോ പോലും തിരിഞ്ഞു നോക്കിയില്ല. ഇനിയെന്ത് ന്യായം പറഞ്ഞാലും അത് ശരിയല്ല. മദ്രാസിലായിരുന്ന സമയത്ത് സിനിമയിൽ തനിക്ക് എന്തെങ്കിലും ചെറിയ വേഷങ്ങളെങ്കിലും വാങ്ങി താടാ എന്ന് രവീന്ദ്രൻ പറഞ്ഞിട്ടും ശ്രീനിവാസൻ വാങ്ങിക്കൊടുത്തില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മകൻ സന്ദീപിന് വിനീത് സംവിധാനം ചെയ്യുന്ന സിനിമകളിൽ വേഷം വാങ്ങിക്കൊടുക്കാൻ പറഞ്ഞിട്ടും ചെയ്തു കൊടുത്തില്ല. വളരെ വിഷമത്തോടെ പികെ രവീന്ദ്രൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
അതുപോലെ ശ്രീനിവാസൻ ക്രിട്ടിക്കലായി ആശുപത്രിയിൽ കിടന്നപ്പോൾ തന്റെ അനുജനെ ഒന്ന് വന്നു കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ പറ്റില്ല എന്നാണ് വിമല ടീച്ചർ പറഞ്ഞത്, കലാകാരന്മാർ ആകുമ്പോഴെങ്കിലും മനസിത്തിരി വിശാലമാകണം. ശ്രീനിവാസനോ വിനീതോ ധ്യാനോ വിമല ടീച്ചറോ, ആരും തന്നെ പോയില്ല. എന്ത് ന്യായം പറഞ്ഞാലും മോശമായിപ്പോയി.
സ്വന്തം സഹോദരനല്ലേ… സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഇടിച്ചുകയറി പോകാൻ ഒരു മടിയും കണ്ടില്ല. അതിലും അവശനായിരിക്കെയാണ് തിരുവനന്തപുരത്ത് കല്യാണത്തിന് വന്നത്. അതിനൊന്നും അനാരോഗ്യം ഒരു പ്രശ്നമായിരുന്നില്ല. എങ്കിലും എനിക്ക് ശ്രീനിവാസനെ ഒരുപാടിഷ്ടമാണ്. അദ്ദേഹം തിരികെ വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ എന്നും ശാന്തിവിള പറയുന്നു.
Leave a Reply