‘ഞാൻ ഒറ്റക്ക് ആരുടേയും സഹായം ഇല്ലാതെ ചെയ്യുന്നതാണ്’ ! ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത് !

ദിലീപിനെ ന്യായീകരിച്ചുകൊണ്ട് ശ്രീലേഖ ഐപിസ് നടത്തിയ വെളിപ്പടുത്തലുകൾ ഇപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്, ദിലീപ് നടിയെ ആക്രമിച്ച കേസിൽ നിരപരാധി ആണെന്നാണ് ശ്രീലേഖ പറയുന്നത്. പോലീസ് ദിലീപിനെതിരെ പല വ്യാജ തെളിവുകളും ഉണ്ടാക്കി എടുത്തതാണെന്നും ശ്രീലേഖ ആരോപിച്ചു. ഇപ്പോഴിതാ ദിലീപും ശ്രീലേഖയും തമ്മിലുള്ള ഒരു വാട്‌സ്ആപ് ചാറ്റ് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരിക്കുകയാണ്.

ഇരുവരുടെയും വാട്‌സ്ആപ് ചാറ്റിൽ പറയുന്നത് ഇങ്ങനെ… 23.05.2021 ൽ ദിലീപ്.. മേടം ഇത് ഞാനാണ് നടൻ ദിലീപ്, എന്നെ മനസിലായ്ക്കാനും എന്ന് വിശ്വസിക്കുന്നു… മേടം ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കുക…  അപ്പോൾ  ശ്രീലേഖ.. ഇത്  എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കു. ദിലീപ്.. ഒക്കെ മേടം.. സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് മേടം..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…

01.07.2021: ശ്രീലേഖ: ഇതെന്റെ യുട്യൂബ് ചാനല്‍ ആണ്. സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂ ഇത് സബ്സ്ക്രൈബ് ചെയ്യേണ്ടതും ഷെയർ ചെയ്യാനും മറക്കരുത്. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.
ദിലീപ് : ഒക്കെ മാം… ഈ ചാറ്റിന്റെ തെളിവ് സഹിതമാണ് റിപ്പോർട്ടർ ടിവി ഇത് പുറത്ത് വിട്ടിരിക്കുന്നത്.

അതുപോലെ തന്നെ ശ്രീലേഖയുടെ ഈ വെളിപ്പെടുത്തലിന് പുറകെ അതിജീവിതയുടെ കുടുംബവും, അവരുടെ അഭിഭാഷക അഡ്വ.ടിബി മിനിയും പ്രതികരിച്ചിരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ.. ഇതൊരു പരസ്യമായ രഹസ്യമാണ് ദിലീപിനോട് പണ്ടുമുതലേ കൂറുള്ള ആളാണ് ഈ ശ്രീലേഖ ഐ.പി.എസ്. അത് പല സദർഭങ്ങളിലും അവർ തെളിയിച്ചിട്ടുണ്ട് എന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി പറയുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയിരിക്കുകയാണ്.

പ്ര,തി,യായ ദിലീപിന് ജ,യി,ലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള കാരണം ദിലീപ് തന്നെയാണ് അയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാക്കുന്നത്… ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. മറ്റൊരു പ്രധാനതെളിവ് എന്ന് പറഞ്ഞാല്‍ അവര്‍ ജയില്‍ മേധവിയായിരുന്ന കാലത്ത് പള്‍സര്‍ സുനിയ്ക്ക് ഒരു ഫോണ്‍ കൊണ്ടുകൊടുത്തു എന്ന് പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *