‘എന്താടീ അയാളെ അവിടെ പിടിച്ച്‌ വച്ചിരിക്കുന്നത്’, ‘ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ’ ! ഒരുപാട് പേരുടെ വഴക്കുകൾ കേട്ടിരുന്നു ! സുൽഫത്ത് തുറന്ന് പറയുന്നു !

മലയാള സിനിമ അടക്കി വാഴുന്ന താര രാജാക്കണംരിൽ ഒരാളായ ,മമ്മൂക്ക എന്ന നമ്മുടെ മെഗാസ്റ്റാർ അന്നും ഇന്നും നമ്മുടെ അഭിമാനമാണ്. അദ്ദേഹം ഇപ്പോൾ സിനിമ രംഗത്ത് വന്നിട്ട് 50 വർഷം പിന്നിട്ടിരിക്കുകയാണ്, തന്റെ 70 മത് വയസിലും അദ്ദേഹം സിനിമ ലോകത്ത് നായകനായി നിലനിൽക്കുന്നത് സ്വന്തം തൊഴിലിനോടുള്ള അതിയായ സ്നേഹവും അർപ്പണ മനോഭാവവും കൊണ്ട് മാത്രമാണ്. അദ്ദേഹത്തെപ്പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് മമ്മൂക്കയുടെ കുടുംബവും. മകൻ ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന ഒരു മികച്ച നടനാണ്.

സുൽഫത്തും പൊതു ഇടങ്ങളിൽ അത്ര സജീവമല്ലെങ്കിലും എന്നും മലയാളികളുടെ പ്രിയങ്കരി തന്നെയാണ്, അവരുടെ മനസിന്റെ നന്മയും ശുദ്ധിയും പലപ്പോഴും പലരും തുറന്ന് പറഞ്ഞിരുന്നു, ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് ഒരു പഴയ അഭിമുഖത്തിൽ സുൽഫത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവുമൊത്ത് സ്വസ്ഥമായിരിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ തീരെ കുറവാകുന്നതുകൊണ്ട്  സുലുവിന് പരാതി ഒന്നുമില്ലേ എന്ന ചോദ്യം രണ്ട് പേരോടുമായിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയായി സുലു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ സുലുവിന്റെ ഇഷ്ടത്തെ കുറിച്ച് മമ്മൂക്കയ്‌ഡ്‌ വാക്കുകൾ ഇങ്ങനെ ആയിരുന്നു,   രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവൾക്കുമുണ്ട്. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു..

പണ്ടൊക്കെ വീട്ടിലെ ഫോൺ നിർത്താതെ ഇങ്ങനെ ബെല്ലടിച്ചുകൊണ്ടിരിക്കും, പല സ്ഥലങ്ങളിൽ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്. മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച്‌ സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. അവരോട് ഇതിനുമുമ്പും പലതവണ മമ്മൂട്ടി സഹിതം വളരെ ദേഷ്യത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ വിളിക്കരുത് എന്ന്. എന്നാൽ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്.

ആ കൂട്ടത്തിൽ ചില വിളികൾ വളരെ രൂക്ഷമാകാറുണ്ട്. എന്താടീ അയാളെ അവിടെ പിടിച്ച്‌ വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ’  എന്നൊക്കെ ചോദിക്കും.. എന്നാൽ  അതൊന്നും ഞാൻ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്.  സിനിമയിൽ നടിമാരെ കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം, അത്തരം രംഗങ്ങളൊക്കെ ഒട്ടേറെ പേരുടെ മുന്നില്‍ നിന്നല്ലേ അഭിനയിക്കുന്നത് അഭിനയം വെറും അഭിനയം മാത്രമാണല്ലോ എന്നായിരുന്നു സുലുവിന്റെ മറുപടി.

അതുപോലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് എന്താണ് സുലുവിന്റെ അഭിപ്രയം എന്ന ചോദ്യത്തിന് മമ്മൂട്ടിയാണ് മറുപടി പറഞ്ഞത്, നല്ലതാണെങ്കിൽ നല്ലതാണ് എന്ന് പറയും, പ്കഷെ മോശമായാൽ ‘എന്തിനീ പണി എന്ന്’ ചോദിക്കാനും മടിയില്ല എന്നാണ് മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *