പടിയിറക്കത്തിന് ഒരുങ്ങി സുരേഷ് ഗോപി ! രാജ്യസഭയിലേക്ക് ഇനി രണ്ടാം വരവ് ഉണ്ടാകില്ല ! ഇനി ലക്ഷ്യം ഇതാണ് ! ആശംസകൾ അറിയിച്ച് ആരാധകർ !

സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി ഒരു അദ്ദേഹം ഒരു പൊതുപ്രവർത്തകനും ഒപ്പം കറ കളഞ്ഞ തികഞ്ഞ ഒരു മനുഷ്യ സ്നേഹിയുമാണ്. സാധാരണ ജനങ്ങൾക് വേണ്ടി അദ്ദേഹം നടത്തുന്ന ഇടപെടലുകളൂം അതുപോലെ സൽപ്രവർത്തികളും ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. രാജ്യ സഭാ അംഗമായ അദ്ദേഹം കേരളത്തിലെ ആദിവാസികൾക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങളും അതുപോലെ അവർക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സൽ പ്രവർത്തികളും എല്ലാം ജനങ്ങൾക്ക് ഇടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ രാജ്യസഭയിൽ നിന്നും പടിയിറക്കത്തിനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി. രാജ്യസഭാംഗത്വ കാലാവധി ഈ മാസം 24-ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. എന്നാൽ ഇനി വീണ്ടും രാജ്യസഭയിലേക്ക് ഒരു രണ്ടാമൂഴത്തിന് അദ്ദേഹം തയ്യാറല്ല എന്നാണ് റിപോർട്ടുകൾ. ഇനി പാര്‍ലെന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നെങ്കില്‍ അത് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം മാത്രം മതിയെന്ന നിലപാടിലാണ് അദ്ദേഹം. അദ്ദേഹം കുറച്ചു കാലമായി തന്നെ തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു പരാജയപ്പെട്ടു. എങ്കിലും വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗദാനം തെറ്റിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിജയിച്ചില്ലെങ്കില്‍ കൂടിയും പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ച ആളാണ് സുരേഷ്‌ഗോപി.

അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ തൃശ്ശൂരിൽ സജീവമകനാണ് തീരുമാനം. ഇനി സുരേഷ് ഗോപിയുടെ ലക്ഷ്യം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. ആ ലക്ഷ്യത്തിന് കരുത്തായി ബിജെപി ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കലാരംഗത്തുനിന്നുള്ള നാമനിര്‍ദ്ദേശം വഴിയാണ് സുരേഷ് ഗോപി രാജ്യസഭാംഗമായത്. ഇത്തരം നാമനിര്‍ദ്ദേശം വഴിയെത്തിയ അംഗങ്ങളെ വീണ്ടും സഭയിലെത്തിച്ച സംഭവങ്ങള്‍ കുറവാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ വോട്ടുനിലയില്‍ ഉണ്ടായ വര്‍ധനയാണ് സുരേഷ്ഗോപിയുടെ ഇപ്പോഴത്തെ ആത്മവിശ്വാസം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹം ശക്തൻ മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവിടത്തെ കച്ചവടക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നവീകരണവാഗ്ദാനം ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. കോര്‍പറേഷന് ഒരു കോടി രൂപയാണ് എംപി. ഫണ്ടില്‍നിന്ന് അനുവദിച്ചത്. കൂടാതെ സമഗ്രമായ വികസനപദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിക്കാനും അദ്ദേഹം പിന്തുണ നല്‍കി. തൃശ്ശൂരിന്റെ വികസനത്തില്‍ ഇടപെടുന്നെന്ന തോന്നലുണ്ടാക്കാന്‍ ഇതുവഴി സുരേഷ് ഗോപിക്ക് സാധിച്ചിട്ടുമുണ്ട്.

രാജ്യസഭയിലെ അവസാന പ്രസംഗം മലയാളത്തിലാക്കിയ താരം തൃശ്ശൂരിന്റെ ഹൃദ്യവിഷയമാണ് അവതരിപ്പിച്ചതും. ആനകളുടെ ക്രയവിക്രയത്തിനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും നാട്ടാനകളുടെ എണ്ണം കൂട്ടണമെന്നും. അതിനദ്ദേഹം ഉദാഹരിച്ചത് തൃശ്ശൂര്‍ പൂരമായിരുന്നു. തിരുവമ്ബാടിയില്‍നിന്നും പാറമേക്കാവില്‍നിന്നും 15 ആനകള്‍ വീതം എഴുന്നള്ളിവന്ന് നിരക്കുന്ന പൂരം തൃശ്ശൂരിലുണ്ടാക്കുന്ന സാമ്പത്തിക മുന്നേറ്റം കൂടി പ്രസംഗത്തില്‍ വ്യക്തമാക്കി. കൂടാതെ ഇപ്പോൾ പൂരത്തിന് വെടിക്കെട്ടിന് അനുമതി വാങ്ങി നൽകിയതും സുരേഷ് ഗോപിയാണ് എന്നാണ് വാർത്തകൾ. ഏതായാലും അദ്ദേഹം ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയട്ടെ എന്നാണ് കൂടുതൽ പേരും ആശംസിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *