ടി പി മാധവൻ വിടപറഞ്ഞു ! മകനെയും നടൻ മോഹൻലാലിനെയും അവസാനമായി ഒന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ! ആദരാഞ്ജലികൾ നേർന്ന് സിനിമ ലോകവും ആരാധകരും !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് ടി പി മാധവൻ. ഇപ്പോഴിതാ അദ്ദേഹവും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്, കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അ,ന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഏറെ സിനിമകളിൽ മികച്ച കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും ഒരു സിനിമയെ വെല്ലുന്നതായിരുന്നു, മ,രി,ക്കുന്നതിന് മുമ്പ് തനിക്ക് തന്റെ മകനെ ഒന്ന് കാണനം എന്ന ആഗ്രഹം ഉണ്ടന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിരുന്നു. പക്ഷെ തനിക്ക് അച്ഛനുമായി യാതൊരു ബന്ധത്തിനും ഇനി താല്പര്യമില്ലെന്നാണ് മകൻ രാജ കൃഷ്ണ മേനോൻ പറയുന്നത്. അതുപോലെ തനിക്ക് മോഹൻലാലിനെ ഒന്ന് കൂടി കാണണമെന്നുണ്ട് എന്നും മാധവൻ പറഞ്ഞിരുന്നു.

അടുത്തിടെ മന്ത്രി കെബി ഗണേഷ് കുമാർ സന്ദർശിച്ചപ്പോഴും താൻ ലാലിനോട് ചേട്ടനെ വന്നു കാണാൻ തീർച്ചയായും പറയാമെന്ന് പറഞ്ഞായിരുന്നു മടങ്ങിയത്. പക്ഷെ ആരെയും കാണാൻ കാത്തുനിൽക്കാതെ അദ്ദേഹം യാത്രയായി, അമ്മ സംഘടനയുടെ ആദ്യകാല ജനറൽ സെക്രട്ടറി കൂടിയായിരുന്ന മാധവനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേർന്ന് ആദരിക്കുകയും ചെയ്തിരുന്നു.

അമിത,മായ സിനിമ മോഹം, കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. മകൻ രാജാ കൃഷ്ണ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ തന്നെയാണ് എത്തിയത്. രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്. മാധവന് ഇപ്പോൾ തന്റെ കുടുംബത്തെ കാണണമെന്നാണ് ആഗ്രഹം പക്ഷെ, കുടുംബം അദ്ദേഹത്തെ കാണാൻ തയ്യാറല്ല.

മകൻ രാജ,കൃഷ്ണ മേ,നോൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്, ടി പി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അച്ഛന്‍. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്. അദ്ദേഹവും എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. തനിക്ക് ‘അമ്മ മാത്രമേ ഉള്ളു എന്നാണ് അദ്ദേഹം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *