എനിക്ക് എന്റെ ജീവനും ജീവിതവും തിരികെ തന്നത് മമ്മൂട്ടിയാണ് ! ഒരിക്കലും മറക്കാൻ കഴിയില്ല ! അന്ന് ആ ഹോട്ടൽ മുറിയിൽ സംഭവിച്ചത് ഉണ്ണിമേരി പറയുന്നു

ബാലതാരമായി സിനിമ രംഗത്ത് എത്തിയ ആളാണ് നടി ഉണ്ണിമേരി. 1972-ൽ പുറത്തിറങ്ങിയ  ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അതിനുശേഷം 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. നടിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ വശ്യതയാർന്ന കണ്ണുകളാണ്. മലയാളത്തിലുപരി അവർ തമിഴിലും തെലുങ്കിലും താരമായിരുന്നു.

സിനിമയിൽ അവർ കൂടുതൽ തിളങ്ങിയ  ഗ്ലാമർ വേഷങ്ങളാണ്, അതുകൊണ്ട് തന്നെ അക്കാലത്ത് നിറവധി ഗോസിപ്പുകളൂം നടിയെ കുറിച്ച് സജീവമായിരുന്നു. തമിഴിൽ സജീവമായിരുന്ന കാലത്ത് അവർ യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ നടിയെ ഒഴിവാക്കുകയായിരുന്നു. അതോടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. ദീപ ഉണ്ണിമേരി എന്നതാണ്  അവരുടെ യഥാർഥ പേര്.

ഒരു സമയത്ത് അവർ സൗത്തിന്ത്യയിലെ എല്ലാ സുതഃർ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിരുന്നു.  പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി, നായികയായും തുടർന്ന് മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളോടൊപ്പമാവും ഉണ്ണിമേരി അഭിനയച്ചിരുന്നു. കൂടുതൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നടി അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. ഏത് തരാം വേഷങ്ങൽ ധരിക്കാനും, അത്തരത്തിലുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാനും നടി യാതൊരു മടിയും കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവർ അന്ന് താരമൂല്യമുള്ള ഒരു അഭിനേത്രിയായിരുന്നു.

തന്റെ സിനിമ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം ഇപ്പോൾ തുറന്ന് പറയുകയാണ് ഉണ്ണിമേരി നടിയുടെ വാക്കുകൾ ഇങ്ങനെ, ഐ വി ശശിയുടെ ‘കാണാമറയത്ത്’ എന്ന ചിത്രത്തിന്റെ  സെറ്റിൽ വെച്ചാണ് അത് സംഭവിക്കുന്നത്. ആ പ്രശ്നം കാരണം താൻ ജീവൻ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നും, പക്ഷെ മമ്മൂട്ടി തന്നെ രക്ഷിച്ചു എന്നും ഉണ്ണിമേരി പറയുന്നു. ആ സംഭവം ഇങ്ങനെ, താനും മമ്മൂട്ടിയും  തുടങ്ങിയ എല്ലാ താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ ഒരു ദിവസം തന്നെ കാണാൻ തന്റെ അച്ഛൻ എത്തി, പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ എന്റെ അച്ഛനോട് വളരെ മോശമായി പെരുറുകയും, സംസാരിക്കുകയും ചെയ്തു.

എന്നെ ഒന്ന് കാണിക്കാതെ പോലും അവർ എന്റെ അച്ഛനെ അപമാനിച്ച് മടക്കി അയക്കുകയും ചെയ്തു.  ഇതറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛൻ അങ്ങനെ മടങ്ങി പോയത് ഓർത്തപ്പോൾ നെഞ്ചുപൊട്ടുകയായിരുന്നു. ആ സങ്കടത്തിൽ ഞാൻഎന്റെ മുറിയിലേക്ക് കയറി കതക് കുറ്റിയിട്ട് ഉറക്ക ഗുളികൾ വാരി കഴിക്കുകയായിരുന്നു. അങ്ങനെ അവരെത്ര വിളിച്ചിട്ടും ഞാൻ വാതിൽ തുറക്കാതെ ആയപ്പോള്‍, പെട്ടെന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹവും മറ്റുള്ളവരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അന്ന് മമ്മൂട്ടി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരന്നില്ല, എന്നും ഉണ്ണിമേരി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *