വിഷ്ണുവര്‍ദ്ധന്‍ ഇന്നും മലയാളികളുടെ ഹരിദാസ് ! ഭാര്യ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി ! ഏഴു തവണ സംസഥാന പുരസ്‌കാരം ! നടന്റെ ജീവിത കഥ !

ചില കഥാപാത്രങ്ങൾ നമുക്ക് എന്നും പ്രിയപെട്ടതാണ്, അത്തരത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം കൗരവർ എന്നാ ചിത്രത്തിൽ നായാനായി എത്തിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈയകര്യം ചെയ്തത് നടൻ വിഷ്ണു വർദ്ധൻ ആയിരുന്നു. ഹരിദാസ് എന്ന പോലീസ് ഓഫിസറുടെ വേഷം നമ്മൾ മലയാളികൾ ഒരിക്കലൂം മറക്കില്ല.  വിഷ്ണു വർദ്ധൻ  എന്ന നടനെ കുറിച്ച് കൂടുതൽ അറിയാം. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ സൂപ്പർ ഹീറോ ആയിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദ്ദേശിച്ചത്.

അദ്ദേഹം എല്ലാ ഭാഷയിലും സജീവമായിരുന്നു.  കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവർ എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെ  മലയാളികൾക്കിടയിൽ ശ്രദ്ധേയനായി. അതുമാതമല്ല മറ്റൊരു പ്രധാന കാര്യം യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. നരസിംഹത്തിൽ മോഹൻലാലിൻറെ അമ്മയായി തകർത്ത് അഭിനയിച്ച ഭാരതി ഇന്നും മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ്.  കീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളർത്തു മക്കൾ ഉണ്ട് ഇദ്ദേഹത്തിന്.

സൗന്തിന്ത്യ ഒട്ടാകെ ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവർദ്ധന് ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവർദ്ധൻ വളരെ പ്രശസ്തനായ പിന്നണിഗായകൻ കൂടിയായിരുന്നു. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ  മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. സിനിമ ലോകത്ത് തിളങ്ങി നിന്ന ഇദ്ദേഹത്തിന്റെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. തന്റെ  59 വയസ്സായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മൈസൂരിലേയ്ക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ വിഷ്ണുവർധൻ അവിടെവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മ,ര,ണം കർണാടകത്തിൽ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയാക്കി. നിരവധി ആരാധകർ ആ,ത്മ,ഹ,ത്യ ചെയ്യുകയും മറ്റുചിലർ ഹൃ,ദ,യാ,ഘാ,തം വന്ന് മ,രി,യ്ക്കുകയും ചെയ്തു. പലയിടത്തും അ,ക്ര,മ,സം,ഭ,വങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതുപോലെ മലയാളികളുടെ പ്രിയ നടി സുമലതയും അവാര്ഡ് എഭർത്താവ് അംബരീഷുമായി വിഷ്ണുവർദ്ധനും കുടുംബവും വളരെ അടുപ്പമായിരുന്നു. നടന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നിൽ നിന്നത് അംബരീഷ് ആയിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അന്തരിച്ച ഒരു താരത്തെ നായകനാക്കി സിനിമയെടുക്കുന്നത്. അതേ വിഷ്ണുവർദ്ധനെ ഗ്രഫിക്‌സിന്റെ സഹായത്തോടെ 40 കോടി മുതൽ മുടക്കിൽ ഒരു ചിത്രം പൂർത്തിയാക്കിയിരുന്നു. തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന നാഗരഹാവു എന്ന ചിത്രത്തിലാണ് വിഷ്ണുവര്‍ദ്ധന്‍ നായകനായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *