‘ജൂഡ് ചിത്രീകരിച്ചത് ഉടോപ്യന്‍ കേരളം’ ! മന്ത്രിമാരും എംഎല്‍എമാരടക്കം ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് ! ഇതിൽ എവിടെയാണ് സത്യസന്ധത ! വിമർശന കുറിപ്പ് !

കേരള കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു 2018 ൽ ഉണ്ടായത്. അതിന് നിന്നും ഇപ്പോഴും കരകയറാതെ കിടക്കുന്നവരും ധാരാളമാണ്. ഇപ്പോഴിതാ അതിന്റെ ദൃശ്യാവിഷ്കാരമായി ജൂഡ് ആൻ്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം  തീയറ്ററില്‍ സൂപ്പര്‍ഹിറ്റായ ഓടികൊണ്ടിരിക്കുകയാണ്. എല്ലാവരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നതോടെ ജൂഡ് ആന്റണിക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്. ആ കൂട്ടത്തിൽ ഇപ്പോഴിതാ 2018നെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രത്തൽ വന്ന ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സിനിമയില്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ എടുത്തുകാട്ടിയില്ലെന്നാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിക്കുന്നത്. ആഷിക് അബുവിന്റെ വൈറസ് സ്വീകരിച്ചതിന് സമാനമായ രീതി തന്നെയാണ് 2018ഉം സര്‍ക്കാര്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതില്‍ സ്വീകരിച്ചത് എന്നാണ് അതിൽ പറയുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജന്‍ഡ നിര്‍മിതമായ വാട്സാപ്പ് ഫോര്‍വേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ് സംവിധായകന്‍ ജൂഡ്. എം എം മണി മന്ത്രിയായപ്പോള്‍ വെറുതെ സ്‌കൂളില്‍ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകള്‍ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍. ഡാം തുറന്ന് വിട്ടാണ് പ്രളയമുണ്ടായത് എന്ന നുണ ഇനിയും പറഞ്ഞാല്‍ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടായിരിക്കണം അങ്ങനെ നേരിട്ട് പറയാതെയിരുന്നത്.

കേരളം കണ്ട ഈ മഹാ പ്രളയത്തിലെ യഥാര്‍ഥ നായകര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാല്‍ സിനിമയില്‍ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചന്‍ വിളിച്ചത് കൊണ്ട് മാത്രം ഓടി വന്നവരല്ല അവര്‍. അവരെ വിളിച്ചവരില്‍ ഈ നാടിന്റെ സര്‍ക്കാര്‍ സംവിധാനം മുതല്‍ ഈ നാട്ടിലെ സാധാ മനുഷ്യര്‍ വരെയുണ്ട്. അത് കേട്ട്, പ്രതിസന്ധി തിരിച്ചറിഞ്ഞ് എത്തിയതാണ്. പ്രളയകാലത്തെ യഥാര്‍ഥ ഹീറോ അവര്‍ തന്നെയാണ്. അത് കൊണ്ട് തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചതും നാട് അത് ഏറ്റ് വിളിച്ചതും. പക്ഷെ അത് കേവലം സഭയുടെ അക്കൗണ്ടില്‍ ചാര്‍ത്തികൊടുക്കേണ്ടതല്ല.

ഈ സിനിമ കണ്ടാൽ തോന്നും പ്ര,ള,യ,ത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മള്‍ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയന്‍, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്ത പുനര്‍നര്‍മാണവുമെല്ലാം സാധ്യതമാക്കിയതിത്. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്.

കേരള ച,രിത്രത്തെ അദശ്യവല്‍ക്കരിക്കരുത്. സര്‍ക്കാര്‍ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യന്‍ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്. പകച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സിനിമയിലേത്. താഴേത്തട്ടില്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായി തന്നെ ഇടപെട്ടു. രാഷ്ട്രീയ അന്ധതയില്‍ അവരെയും മറന്നാണ് സിനിമ പോയത്. ദുരന്ത നിവാരണ അതോറിറ്റി മുതല്‍ ഓരോ ജില്ലകളിലും പ്രദേശത്തും കൃത്യമായി കാര്യങ്ങള്‍ ഏകോപിപ്പിച്ച തദ്ദേശ ഭരണ സംവിധാനങ്ങള്‍ വരെ നീളുന്ന വലിയ സംവിധാനമുണ്ടായിരുന്നു.

കേരള പോ,ലീ,സ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, കേന്ദ്ര സേന, സന്നദ്ധ സംഘടനകള്‍ തുടങ്ങി മന്ത്രിമാരും എംഎല്‍എമാരടക്കം ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരൊന്നുമില്ലാത്ത ഒരു പ്രളയകാലത്തിന്റെ എന്ത് കേരളാ സ്റ്റോറിയാണ് പറയാനാകുക. അതില്‍ എവിടെയാണ് സത്യസന്ധത, പ്രളയാനന്തരം സ്മാരകം നിര്‍മിച്ചല്ല കേരളം പിന്നിട്ട കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കുന്നത്. മറിച്ച് പ്രളയം തകര്‍ത്ത ഇടങ്ങളെ വൃത്തിയാക്കാന്‍ കൈമെയ് മറന്ന് എത്തിയ മനുഷ്യരിലൂടെയും അതിന് ശേഷം നാടിനെ പുനര്‍നിര്‍മിച്ചുമാണ്. ആ മാനവികത കാണാതെ കേവലം സ്മാരകങ്ങളുടെ മറവില്‍ ഒളിക്കുകയാണ് സിനിമ. ആ മറവിയില്‍, മറച്ച് വെക്കപ്പെടുന്നത് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പാണ് എന്നും കുറിപ്പിൽ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *