എന്റെ താടിയിൽ മർദ്ദിച്ചു, എന്നെ രണ്ടു കൈകാലും ചേര്‍ത്തുപിടിച്ച് ക്രൂരമായി മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുതറി ഓടി ! വിപിന്റെ പരാതിയുടെ പൂർണ്ണരൂപം !

ഉണ്ണി മുകുന്ദനെതിരെ അദ്ദേഹത്തിന്റെ മാനേജരും അടുത്ത സുഹൃത്തുമായിരുന്ന വിപിൻ കുമാര്‍ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്, തന്നെ മർദിച്ചു എന്നാണ് വിപിൻറെ പരാതി  , അദ്ദേഹം നൽകിയ പരാതിയുടെ പകർപ്പിച്ചു അതിലെ വിഷധാംശങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, വിപിന്റെ പരാതിയിൽ പറയുന്നതിങ്ങനെ, കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രഫഷനല്‍ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മറ്റ് പല താരങ്ങളുടെയും പിആര്‍ വര്‍ക്കുകളും സിനിമാ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവര്‍ത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഉണ്ണിയുടെ കൂടെ കൂടെ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വിജയമായ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വന്‍ പരാജയമായി മാറി. അന്ന് ുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ആളെന്ന രീതിയില്‍ ഈ പ്രശ്‌നങ്ങള്‍ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.

അതുപോലെ ഉണ്ണി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്നും ശ്രീ ഗോകുലം മൂവീസ് പിന്‍മാറി. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗണ്‍സ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണി മുകുന്ദന്‍ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാന്‍ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെ വന്നതിലുള്ള അമര്‍ഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞാണ് തീര്‍ത്തത്.

അതുപോലെ ടോവിനോയുടെ നരിവേട്ട എന്ന സിനിമ നല്ലതാണെന്ന് പറഞ്ഞുകൊണ്ട് ഞാനിട്ട പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന് എന്നോട് വലിയ വിദ്വേഷം ഉണ്ടാക്കി. അന്ന് തന്നെ എന്നോട് അദ്ദേഹത്തിന്റെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ല എന്ന് അറിയിച്ചു. ഞാനത് സമ്മതിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് രാവിലെ എന്നെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിക്കുകയും അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഞാന്‍ പുറത്ത് വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിന് വഴങ്ങാതെ എന്നെ അപായപെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി ഞാന്‍ താമസിക്കുന്ന കാക്കനാണ് ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും യാതൊരു പ്രകോപനവും കൂടാതെ എന്നെ വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിങ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും (ഈ ഗ്ലാസ് ഉണ്ണി മുകുന്ദന്‍ ശത്രുത വച്ചുപുലര്‍ത്തുന്ന മറ്റൊരു പ്രമുഖ താരം എനിക്ക് ഗിഫ്റ്റ് തന്നതാണ് എന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് അത് എറിഞ്ഞുടച്ചത്) എന്റെ താടിയില്‍ ആദ്യം മര്‍ദ്ദിക്കുകയും എന്നെ രണ്ടു കൈകാലും ചേര്‍ത്തുപിടിച്ച് ക്രൂരമായി മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുതറി ഓടുകയും, ആ പാര്‍ക്കിങ് ഏരിയയിലൂടെ പുറകെ ഓടി വന്ന് എന്നെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതുകണ്ട് അതുവഴി വന്ന ഫ്‌ളാറ്റിലെ താമസക്കാരനായ വിഷ്ണു ആര്‍. ഉണ്ണിത്താന്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇനി എന്റെ മുന്നില്‍ കണ്ടാല്‍ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുമ്പും പലരെയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തത് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഞാന്‍ നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ എനിക്ക് നേരിട്ട ദുരനുഭവത്തില്‍ ഉണ്ണി മുകുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും വിപിന്റെ പരാതിയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *