
നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ ആരും ഒരു അവസരം തന്നില്ല ! അച്ഛന്റെ മേൽവിലാസം പറഞ്ഞ് അവസരങ്ങൾക്കായി പോകരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു !
മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത കലാകാരന്മാരിൽ ഒരാളാണ് നടൻ കൃഷ്ണൻകുട്ടി നായർ. ഒരുപാട് സിനിമകളിൽ വളരെ ചെറിയ വേഷമാണെങ്കിൽ പോലും അത് അത് വളരെ ഗംഭീരമായി ചെയ്യാൻ അദ്ദേത്തിന് കഴിഞ്ഞിരുന്നു. കൃഷ്ണൻ കുട്ടി നായരുടെ സിനിമ ജീവിതത്തിൽ അദ്ദേഹത്തിന് മറ്റൊരു ഭാഗ്യം എന്ന് പറയുന്നത് പ്രതിഭാശാലിയായ നിരവധി സംവിധായകരുടെ കൂടെ അദ്ദേഹത്തിന് ജോലി ചെയ്യാൻ സാധിച്ചു എന്നതാണ്. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ അങ്ങനെ നീളുന്നു.. സത്യൻ അന്തികാടിന്റെ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.
അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇപ്പോൾ കാല്‍ നൂറ്റാണ്ടാവുന്നൂ. 1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ ആ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു.

താരപുത്രന്മാർ അരങ്ങുവാഴുന്ന ഇപ്പോഴത്തെ ഈ സിനിമ ലോകത്ത് പക്ഷെ സിനിമയിൽ എത്താൻ കഴിയാതെ പോയവരുമുണ്ട്, അത്തരത്തിൽ ഒരാളാണ് കൃഷ്‌ണൻ കുട്ടി നായരുടെ മകൻ ശിവ കുമാർ. അദ്ദേഹവും അഭിനയ മേഖലയിൽ സജീവമാണ് അത് പക്ഷെ സിനിമയിൽ അല്ല എന്നെ ഉള്ളു.. ശിവകുമാർ അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്ത് ശ്രദ്ധിക്കപെട്ടിരുന്നു. പക്ഷെ അപ്പോഴും ശിവ കുമാറിന്റെ സിനിമയോട് അതിയായ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരുന്നു. മകൻ ശിവകുമാർ വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ,മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു.
എന്നാൽ ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്ത ഇന്ദ്രൻസ് നായകനായി എത്തിയ ഫീച്ചര്‍ ഫിലിമായ ‘സ്റ്റേഷന്‍ 5’ ൽ വില്ലന്റെ വേഷം ചെയ്യാൻ സാധിച്ചു. അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. എന്നാൽ അറിഞ്ഞും ആരും ഇങ്ങോട്ട് ഒരവസരം കൊടുത്തിട്ടുമില്ല എന്നതും മറ്റൊരു വാസ്തവം. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply