പ്രഗത്ഭ നടൻ കൃഷ്ണൻകുട്ടി നായർ ഓർമ്മയായിട്ട് 27 വർഷം ! അച്ഛന്റെ മേൽവിലാസം പറഞ്ഞ് അവസരങ്ങൾക്കായി പോകരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുരുന്നു ! മകന്റെ വാക്കുകൾ !

ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകാമെന്നോ, കടുകട്ടി ഡയലോഗുകൾ പറയണമെന്നു ഇല്ല. എന്നും നമ്മളുടെ ഉള്ളിൽ ഒരു സ്ഥാനം ഉണ്ടാകും, അത്തരത്തിൽ മലയാള സിനിമയിലെ വളരെ പ്രഗത്ഭനായ ഒരു അഭിനേതാവാണ് നടൻ കൃഷ്ണൻ കുട്ടി നായർ. ഒരുപാട് സിനിമകളിൽ വളരെ ചെറിയ വേഷമാണെങ്കിൽ പോലും അത് അത് വളരെ ഗംഭീരമായി ചെയ്യാൻ അദ്ദേത്തിന് ഒരു പ്രധാന കഴിവ് ഉണ്ടായിരുന്നു.

കൂടുതലായാലും അദ്ദേഹം ചെയ്തിരുന്നത്  ഹാസ്യവേഷങ്ങളാലാണ്.  തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു, ആ അഭിനയ മികവാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചതും. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും അത് കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് നേടി കൊടുക്കയും ചെയ്തിരുന്നു.

ഈ നടന്റെ മറ്റൊരു ഭാഗ്യം എന്ന് പറയുന്നത് പ്രതിഭാശാലിയായ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു എന്നതാണ്. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ അങ്ങനെ നീളുന്നു..  സത്യൻ അന്തികാടിന്റെ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്. ഈ അനശ്വര കലാകാരൻ വിട പറഞ്ഞിട്ട് ഇന്ന് കാല്‍ നൂറ്റാണ്ടാവുന്നൂ. 1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ ആ പ്രതിഭ  ഈ ലോകത്തോട് വിടപറഞ്ഞു.

എന്നാൽ മറ്റു താര പുത്രന്മാർ ഇപ്പോൾ സിനിമ അടക്കി  വാഴുന്നത് പോലെ കൃഷ്ണൻ കുട്ടിയുടെ മകന് അവസരങ്ങൾ ലഭിച്ചിരുന്നില്ല, കഴിവിൽ അച്ഛനോളം തന്നെ നിൽക്കുന്ന ആളാണ് മകൻ ശിവ കുമാർ. അദ്ദേഹം അഭിനയ മേഖലയിൽ സജീവമാണ് പക്ഷെ അത് സിനിമയിൽ അല്ല എന്നെ ഉള്ളു.. ശിവകുമാർ അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്ത്  ശ്രദ്ധിക്കപെട്ടിരുന്നു .പക്ഷെ അദ്ദേഹത്തിന് സിനിമയോട് അതിയായ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരുന്നു. മകൻ ശിവകുമാർ വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ,മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു.  എന്നാൽ ഇപ്പോൾ അദ്ദേഹം വളറെ ഏറെ സന്തോഷത്തിലാണ് കാരണം…

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വളരെ വൈകി ആണെങ്കിലും  ആദ്യമായി നല്ലൊരു വ്യത്യസ്ത കഥാപത്രം തന്നെ തേടി വന്നു. എന്നാണ് ശിവ കുമാർ പറയുന്നത്. പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് നായകനായി എത്തുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന്‍ 5  ൽ വില്ലന്റെ വേഷത്തിൽ ഏതാണ് സാധിച്ചു. അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്.

 

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *