അഭിനയിക്കാൻ മോഹമുണ്ട്, പക്ഷെ ആരും ഒരവസരം തരുന്നില്ല ! അച്ഛന്റെ മേൽവിലാസം പറഞ്ഞ് അവസരങ്ങൾക്കായി പോകരുത് എന്ന് പറഞ്ഞിരുന്നു ! വാക്കുകൾ !

മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത നടനാണ് കൃഷ്ണൻ കുട്ടി നായർ. നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഏറെ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച മികച്ച കലാകാരനായിരുന്നു അദ്ദേഹം. ചെറിയ വേഷങ്ങളാണ് അദ്ദേഹം അധികവും ചെയ്തത് യെങ്കിലും അവയെല്ലാം ഇന്നും മലയാളികൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിനിടയിൽ ഏറെ പ്രതിഭാശാലിയായ നിരവധി  സംവിധായകരുടെ കൂടെ അദ്ദേഹത്തിന് വർക്ക് ചെയ്യാൻ സാധിച്ചിരുന്നു എന്നതാണ്. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ അങ്ങനെ നീളുന്നു..  സത്യൻ അന്തികാടിന്റെ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.

അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇപ്പോൾ കാൽ നൂറ്റാണ്ടാകുന്നു. 1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു. സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്നെ അദ്ദേഹം  ഈ ലോകത്തോട് വിടപറഞ്ഞു.

സിനിമ ലോകം ഇന്ന് താരപുത്രന്മാരാണ് അരങ്ങുവാഴുന്നത്, മലയാളത്തിലും അങ്ങനെ ഒക്കെ തന്നെയാണ്, എന്നാൽ മോഹവും കഴിവും  ഉണ്ടായിരുന്നിട്ടും അതിന് അവസരം കിട്ടാതെ  പോയവരും ഉണ്ട്. അത്തരത്തിൽ ഒരാളാണ് കൃഷ്‌ണൻ കുട്ടി നായരുടെ മകൻ ശിവ കുമാർ. അദ്ദേഹവും  അഭിനയ മേഖലയിൽ സജീവമാണ് അത് പക്ഷെ സിനിമയിൽ അല്ല എന്നെ ഉള്ളു.. ശിവകുമാർ അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്ത്  ശ്രദ്ധിക്കപെട്ടിരുന്നു. പക്ഷെ അപ്പോഴും  ശിവ കുമാറിന്റെ  സിനിമയോട് അതിയായ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരങ്ങൾ അദ്ദേഹത്തിന് കുറവായിരുന്നു. മകൻ ശിവകുമാർ വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ,മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു.

പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായി എത്തിയ സ്റ്റേഷന്‍ 5  ൽ വില്ലന്റെ വേഷം ചെയ്യാൻ  സാധിച്ചിരുന്നു. ഏറെ വൈകി ആണെകിലും അങ്ങനെ ഒരു അവസരം തനിക്ക് ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചിരുന്നു. അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. എന്നാൽ അറിഞ്ഞും ആരും ഇങ്ങോട്ട് ഒരവസരം കൊടുത്തിട്ടുമില്ല എന്നതും മറ്റൊരു വാസ്തവം.  ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *