സുമലത കാരണം എന്റെ ഭാവി തന്നെ അവിടെ അവസാനിക്കുമെന്ന് തോന്നി ! അവർ അത് വലിയ വിഷയമാക്കി കളഞ്ഞു ! മറക്കാൻ കഴിയാത്ത സംഭവത്തെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു !

നടൻ, അധ്യാപകൻ, ക്ഷേത്ര പൂജാരി, ആനപ്രേമി എന്നിങ്ങനെ വിശേഷങ്ങൾ ഉള്ള ആളാണ് ബാബു നമ്പൂതിരി. അധ്യാപകനായി ജോലി ചെയ്യവെയാണ് അദ്ദേഹം അഭിനയ ജീവിതവും തുടങ്ങിയത്. മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു, ചുരുക്കി പറഞ്ഞാൽ 40 വർഷം, 215 സിനിമകൾ.. വില്ലനായും സഹനടനായും അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. തന്റെ സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകൾ ഒരുപാട് ഉണ്ടെങ്കിലും ആ ഹിറ്റ്  സിനിമയിൽ തനിക്ക് ഉണ്ടായ ഒരു അബദ്ധം ഇന്നും ഓർമിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

1985 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം നിറക്കൂട്ട്. ആ ചിത്രത്തിൽ നായികയായ സുമലതയെ ഞാൻ ഉപദ്രവിക്കുന്ന ഒരു രംഗമുണ്ട്. ആ ഷൂട്ടിങ്ങിന് ഇടയിൽ ഞാൻ സുമലതയെ ബലമായി പിടിച്ചു വലിച്ച് തോളിൽ എടുത്തുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അങ്ങനെ ആ സീൻ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ എന്റെ തോളിൽ ഇരുന്ന സുമലതയുടെ നെറ്റി ആ മുറിയുടെ കട്ടളയിൽ തട്ടി, മുറിഞ്ഞ് ചോ,ര വന്നു, സെറ്റിൽ ആകെ ബഹളമായി, പുതിയ ആൾ ആയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന രീതിയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി, ആ കൂട്ടത്തിൽ സുമലതയും ഉണ്ടെന്നാണ് എന്റെ ഓർമ.

ഈ സംഭവത്തോടെ  സെറ്റിൽ വലിയ  ബഹളമായി, ഞാൻ  പുതിയ ആൾ ആയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന രീതിയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി, ആ കൂട്ടത്തിൽ സുമലതയും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മുറിവ് പറ്റി ചോര വരുന്ന സുമലതയെയും കൊണ്ട് നിർമാതാവ് ജോയ് തോമസ് നേരെ പോയത്  ജോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്ക് ആയിരുന്നു. അദ്ദേഹം ഈ മുറിവ് കണ്ടിട്ട് പറഞ്ഞു… ‘ചോരയല്ലേ കണ്ടത് ശുഭ ലക്ഷണമാണ് കാണുന്നത്’. ‘പടം ഹിറ്റാകുമെന്ന്’, അതുകൊണ്ട് ഞാനും രക്ഷപെട്ടു, അല്ലങ്കിൽ എന്നെ മാറ്റി വേറെ ആളെ കൊണ്ടുവരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഇന്ന് ബാബു നമ്പൂതിരി ഒരു പൂജാരി കൂടിയാണ്, കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറ എന്ന ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ അവിടെ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം. പക്ഷെ എന്നും അതിന് കഴിയില്ല. 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ചെറുപ്പം മുതൽ പൂജ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ ആ കടമ ഞാൻ ഏറ്റെടുക്കും, അതെന്റെ കടമയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *