തനിക്ക് അന്ന് പണം ലഭിക്കാൻ കാരണക്കാരനായ ചാക്കോച്ചനോട് നന്ദി പറഞ്ഞ് ഒടുവിൽ ഉണ്ണികൃഷ്ണൻ ! പക്ഷെ അന്ന് സംഭവിച്ചത് ഇതാണ് !!!!

മലയാള സിനിമയുടെ അഭിമാനമാണ് നടൻ ഒടുവിൽ ഉണ്ണി കൃഷ്ണൻ, മലയാളികൾ എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരുപാട് മികച്ച കഥാപാത്രങ്ങൾ ബാഖിയാക്കിയിട്ടാണ് അദ്ദേഹം യാത്രയായത്, എന്നാൽ വ്യക്തി ജീവിതത്തിൽ അദ്ദേഹം ഒരുപാട്  സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു. അദ്ദേത്തിന്റെ ഒരു ഓർമ ദിവസത്തിൽ വിനോദ് ഗുരുവായൂർ അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഓർമ പങ്കുവെച്ചിരുന്നു അതും അദ്ദേഹം അതും അദ്ദേഹം ജീവിച്ചരുന്നപ്പോൾ പുറത്തു വന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്തെയക്കുറിച്ചുള്ള അനുഭവം

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഞാൻ അന്ന് വീട്ടിലായിരുന്നു. രാവിലെ അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോൺകാൾ, അത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. വിഷയം ഒരു ബാഡ് ന്യൂസ് ആണ്, ഒടുവിൽ ഉണ്ണിയേട്ടൻ മ രി ച്ചു എന്ന് ഒരു ന്യൂസ്‌ ഉണ്ട്. ചാക്കോച്ചൻ വളരെ വിഷമത്തോടെ നീ അറിഞ്ഞിരുന്നോ., പാതി ഉറക്കത്തിൽ ഇത് കേട്ട് ഞാനും ആകെ ഞെട്ടിപോയി. ഇതിപ്പോ ശരിയാണോ എന്നറിയാൻ എന്താ ഒരു വഴി എന്ന് ചാക്കോച്ചൻ ചോദിച്ചു.

ആ സമയത്ത് പുതിയ സിനിമയുടെ എഴുത്തുമായി ലോഹിതദാസും സത്യൻ അന്തിക്കാടും ലക്കിടിയിലെ ലോഹിസാറിന്റെ വീട്ടിൽ ഉള്ളതായി എനിക്ക് അറിയാം. ഞാൻ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോൾ അവർ രണ്ടുപേരും അതിനേക്കാൾ വലിയ  ടെൻഷനിൽ ആയി. വിളിച്ചു പറഞ്ഞ ചാക്കോച്ചന് കിട്ടിയ വിവരം ഉറപ്പില്ലാത്തതിനാൽ, ആദ്യം ഇതൊന്ന് സത്യമാണോന്നന്വേഷിക്കാൻ എന്താ വഴിയെന്ന് ഞാൻ ലോഹി സാറിനോട് ചോദിച്ചു. ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിക്കുകയെ വഴിയുള്ളുവെന്നും.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് സാർ ഫോൺ കട്ട്‌ ചെയ്തു. മോശമായ വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു സാർ ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിച്ചു. റിങ്ങിന്റെ നീളം കൂടും തോറും രണ്ടുപേരും വിഷമത്തിലായി, പെട്ടന്ന് മറുതലക്കൽ ഫോൺ എടുത്തു. സാക്ഷാൽ ഉണ്ണിയേട്ടന്റെ ശബ്ദം, ഹെലോ, ആരാണ്…

സത്യത്തിൽ അപ്പോഴാണ്  ലോഹിസാറിന് ശ്വാസം നേരെ വീണത്. എന്താ ലോഹി ഇത്ര നേരത്തെ എന്ത് പറയണം എന്നറിയാതെ ലോഹിസാർ പരുങ്ങി. മറുപടി ഒന്നും കേൾക്കാതായപ്പോൾ ഉണ്ണിയേട്ടൻ പെട്ടന്ന് പറഞ്ഞു,  ലോഹി.. ദൈവമായിട്ടാ തന്നെ ഇപ്പോൾ വിളിപ്പിച്ചത്, എനിക്ക്  രാവിലെ  അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണമായിരുന്നു  ആരോട് ചോദിക്കും എന്നോർത്തിരിക്കുമ്പോളാണ് തന്റെ ഫോൺ. ഞാൻ ഒരാളെ അങ്ങോട്ട്‌ പറഞ്ഞ് വിടാം. മറുപടി കേൾക്കാൻ പോലും നില്കാതെ ഉണ്ണിയേട്ടൻ ഫോൺ വച്ചു. എപ്പോഴെങ്കിലും പണം കടം വാങ്ങിയാൽ കൃത്യ സമയത്തു തിരിച്ചു നൽകുന്ന ഉണ്ണിയേട്ടനോട് പണമില്ല എന്ന് പറയാൻ സാറിനും കഴിയുമായിരുന്നില്ല.

ഇതെല്ലം കഴിഞ്ഞ് ലോഹി സാർ എന്റെ നേരെ പാഞ്ഞു,  പിന്നീട് എനിക്കുള്ള ഊഴമായിരുന്നു , നിന്നോട് ഈ വാർത്ത ആരാണോ പറഞ്ഞത്… അവനോട് എന്റെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ഇടാൻ പറ.. ആ സന്ദർഭം മനസിലാക്കിയ ഞാൻ എന്നെ വിളിച്ചു പറഞ്ഞത് ആരാണെന്ന് പറഞ്ഞില്ല. ഉണ്ണിയേട്ടൻ ആ പണം തിരിച്ചു ലോഹി സാറിന് കൊടുത്ത ദിവസം ഇതിനെല്ലാം കാരണക്കാരൻ ആരാണെന്ന് ലോഹിസാറിനോടും ഉണ്ണിയേട്ടനോടും ഞാൻ പറഞ്ഞു. വലിയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. എന്നെ ഒരു അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച ചാക്കോച്ചനോടുള്ള നന്ദി അറിയിക്കണം എന്ന് പറഞ്ഞാണ് ഉണ്ണിയേട്ടൻ അന്ന് പിരിഞ്ഞത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *