ചാലക്കുടിയില്‍ സംവിധായകന്‍ മേജര്‍ രവിയുടെ പേര് പരിഗണിക്കുന്നുണ്ട് ! സുരേഷ് ഗോപിയെപ്പോലെ ഒരു നേതാവ് നാട് ഭരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് ! മേജർ രവി !

ഇപ്പോൾ കേരളം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചയിലാണ്.  രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പട്ടികയുടെ അവസാന ഘട്ട തയാറെടുപ്പിലും. ഇത്തവണ കടുത്ത മത്സരത്തിന് തയ്യാറാക്കുകയാണ് ബിജെപിയും. തൃശൂരിൽ സുരേഷ് ഗോപിയും പത്തനംതിട്ടയിൽ പി സി ജോര്ജും ഇപ്പോഴിതാ ചാലക്കുടിയിൽ സംവിധായകൻ മേജർ രവിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. മേജർ രവി അടുത്തിടെയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ച ശേഷമാണ് അംഗത്വം എടുത്തത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചിരുന്നു.

ഇതിന് മുമ്പ് പലപ്പോഴും സുരേഷ് ഗോപിയെ പിന്തുണച്ച് മേജർ രവി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്.  അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്.

സുരേ,ഷ് ഗോ,പി യാതൊന്നിന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും പണം മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും മേജർ രവി പറയുന്നു. അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ‌ ആണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. ​

അതേ,സമയം അ,ദ്ദേഹം ഒ,രു നടൻ എന്ന നിലയിൽ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ പോയാൽ അവിടെ അദ്ദേഹം എനിക്കിത്ര തുക വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്നാൽ ഇതെല്ലം കണ്ടശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *