ആ ഇന്നസെന്റിന് മാപ്പില്ല, ആ ആദരവ് അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല ! അവിടെ ഇന്നസെന്റ് നിശബ്ദനായി ! കുറിപ്പ് വൈറൽ !

മലയാള സിനിമ രംഗത്ത് വലിയ നഷ്ടമാണ് ഇന്നസെന്റിനെ പോലെയുള്ള ഒരു അനുഗ്രഹീത കലാകാരന്റെ വിയോഗം. അദ്ദേഹത്തിന്റെ വേർപാട് ഉൾകൊള്ളാൻ കഴിയാത്തവരാണ് സഹപ്രവർത്തകരിൽ കൂടുതൽ പേരും.  പലരും തങ്ങളുടെ വിഷമം പങ്കുവെച്ച് എത്തുന്നുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ തിരക്കഥകൃത്ത് ദീദി ദാമോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. അന്തരിച്ച പ്രശസ്ത തിരക്കഥകൃത്ത് ടി ദാമോദരന്‍റെ മകളായ ദീദി തന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ അച്ഛന്‍റെ കാലത്തെ ഇന്നസെന്‍റുമായുള്ള ബന്ധവും എടുത്ത് പറയുന്നു. ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ….

അദ്ദേഹവുമായി എനിക്കും എന്റെ കുടുംബത്തിനും വളരെ അടുത്ത ബന്ധമാണ് ഉള്ളത്, എന്‍റെ  വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .  പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം  വീട്ടിലെത്തി .  അച്ഛന്‍റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം  എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.  എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ..

അതൊരു വേദനയുടെ ചിരിയാണ്, കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി. അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്. ഇന്നസെന്റ് പിറകെയെത്തി. അദ്ദേഹം ഒരു പുസ്തകം എഴുതി പ്രകാശിപ്പിച്ചപ്പോൾ സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ . അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാർഹമായിരുന്നു. ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.

അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി . അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിട എന്നും ദീദി കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *