മീനാക്ഷിയെക്കൊണ്ട് എന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു ! അവസാന നിമിഷം വരെ സത്യത്തിനൊപ്പം നിലനിൽക്കും, മഞ്ജുവിന്റെ ഉറച്ച തീരുമാനം ! ദിലീപിന്റെ പ്രതികരണം !!

ഇപ്പോൾ വീണ്ടും ഏറെ നാളുകൾക്ക് ശേഷം ദിലീപ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്, അതിനു പ്രധാന കാരണം ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ തെളിവ് സഹിതം ഇപ്പോൾ ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ദിലീപ് നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയാണെന്നും, അയാൾ ഒരു മാ ഫി യ തലവൻ ആനും ദിലീപിന്റെ പക്കൽ തോ ക്ക് സഹിതമുള്ള ആ യു ധങ്ങൾ ഉണ്ടെന്നും, പൾസർ സുനിയുമായി ദിലീപിനും കുടുംബത്തിനും വളരെ അടുത്ത ബന്ധമുണ്ടെന്നും, താൻ സുനിയെഅവരുടെ വീട്ടിൽ വെച്ച് കണ്ട കാര്യം പുറത്ത് പറയാതിരിക്കാൻ കാവ്യാ സഹിതം തന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു എന്നും, തന്റെ ജീവന് തന്നെ ദിലീപ് ഒരു ഭീഷണിയായി മാറുമോ എന്ന് താൻ ഭയപ്പെടുന്നു എന്നും ബാലചന്ദ്ര കുമാർ തുറന്ന് പറഞ്ഞിരുന്നു.

അതുപോലെ എതിർഭാഗത്തിന്റെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ഉപാധികളോടെയാണ് ദിലീപിന് ജാ മ്യം അനുവദിച്ചത് എങ്കിലും അയാൾ, അത് പാലിച്ചില്ല എന്നും പലരെയും ദിലീപ് പണം കൊടുത്ത് തന്റെ ഭാഗത്ത് ആക്കാൻ നോക്കിയതിന് താൻ സാക്ഷി ആണെന്നും ബാലചന്ദ്ര കുമാർ പറയുന്നു. അതുപോലെ നടിയെ ആ ക്ര മി ക്കുന്ന ദൃ ശ്യ ങ്ങൾ ദിലീപ് തന്റെ മുന്നിൽ വെച്ചാണ് കണ്ടത് എന്നും അതിന്റെ ഓഡിയോ കേൾക്കുന്നില്ല എന്ന പ്രശനവും അപ്പോൾ ദിലീപ് പറഞ്ഞതായും അദ്ദേഹം പറയുന്നു.

എന്നാൽ ഇപ്പോൾ  പ്രോസിക്യൂഷന്റെഭാഗത്തുനിന്നും നിർണായക നീക്കം ഉണ്ടായിരിക്കുകയാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോടതി നടപടികള്‍ സുതാര്യമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിചാരണ തുടങ്ങിയതിന് ശേഷം പല ഘട്ടങ്ങളിലായി വിചാരണ കോടതിയുടെ നടപടിയില്‍ പ്രോസിക്യൂഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു, പല സാക്ഷികളുടെ നിർണായക മൊഴി കേസിൽ രേഖപെടുത്തിട്ടില്ല.

അതായത് കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ മീനാക്ഷിയെ കൊണ്ട്  ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടതായി മഞ്ജു കോടതിയിൽ  മൊഴി നല്കിയിരുന്നു. തുടർന്ന്  മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി മഞ്ജു മൊഴി നൽകിയിരുന്നു. പക്ഷെ ഇത് രേഖപ്പെടുത്തിയിട്ടില്ല, ഇതുപോലെ പല പ്രധാന മൊഴികളും വിചാരണ കോടതിയെ മുഖവിലയ്ക്ക് യെടുത്തിട്ടില്ല. അതുകൊണ്ട് വിചാരണ കോടതിയെ മാറ്റണമെന്ന് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ ദിലീപ് ഇതുവരെ ഇതിനോട് പ്രതിയകരിച്ചിട്ടില്ല, നടന്റെ ഏറ്റവും പുതിയ ചിത്രം കേശു ഈ നാഥൻ റിലീസിനെത്താൻ ഒരുങ്ങുമ്പോഴാണ് ഈ നിർണായക തിരിച്ചടി, അതുപോലെ നദിയെ ആക്രമിച്ച കേസിലെ പറയുന്ന സ്ത്രീ സാമീപ്യം അത് കാവ്യാ മാധവൻ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് സംവിധയകാൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. അതുപോലെ ദിലീപ് ഇതിനുമുമ്പ് ഇതുപോലെ പ്രതിസന്ധി ഘട്ടത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. താന്‍ നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലാണെന്നും തന്നോടൊപ്പം എന്നും നിലകൊണ്ടത് നാട്ടുകാരാണ്.

ഞാനിപ്പോള്‍ നേരിടുന്ന പ്രശ്നമെന്താണെന്ന് നിങ്ങൾക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച്‌ വിലമതിക്കാനാവാത്തതാണ്.ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’ എന്നും അടുത്തിടെ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ദിലീപിന്റെ ഈ വാക്കുകൾ. ഈ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *