‘ദിലീപിന്റെ കുരുക്ക് മുറുകുന്നു’ ! ഓഡിയോയിൽ കേട്ട സ്ത്രീ ശബ്ദവും, ഇപ്പോൾ ദിലീപ് തന്നെ തുറന്ന് പറഞ്ഞ കുറ്റക്കാരിയായ സ്ത്രീയും നമ്മൾ സംശയിച്ച ആൾ തന്നെയാണ് ! ബൈജു കൊട്ടാരക്കര തുറന്ന് പറയുന്നു !

ഒരു സിനിമയെ വെല്ലുന്ന തിരകഥയാണ് സിനിമ താരങ്ങളുടെ ജീവിതത്തിൽ അരങ്ങേറുന്നത്, ഇപ്പോഴിതാ വീണ്ടും ദിലീപ് ചർച്ചാ വിഷയമാകുകയാണ്. നടിയെ ആ ക്ര മിച്ച കേസ് വീണ്ടും വഴിത്തിരിവിലേക്ക് പോകുകയാണ്, ദിലീപിന്റെ വളരെ അടുത്ത സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്ന ഈ വിവരങ്ങളും തെളിവുകളൂം തന്നെ ധാരാളമാണ് ദിലീപിന്റെ കുരുക്ക് മുറുകാൻ. തെളിവുകൾ സഹിതമാണ് അദ്ദേഹം ഇപ്പോൾ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

ബാലചന്ദ്ര കുമാർ തന്റെ ജീ വ ന് തന്നെ ആ പ ത്ത് വരും എന്ന് ഭയപ്പെടുന്നു, കാരണം അത്ര വലിയ സെറ്റപ്പാണ് ദിലീപിന്റേത് എന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ പുറമെ കാണുന്ന ഒരു നിർഗുണായ ആളല്ല ദിലീപ്, വളരെ സൂക്ഷമതയോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ട് എന്തും  വീട്ടിൽ ഇരുന്നുകൊണ്ട് കൺഡ്രോൾ ചെയ്യാൻ കഴിവുള്ള ഒരു മാഫിയ സെറ്റപ്പ് തന്നെയുള്ള ആളാണ് ദിലീപ് എന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്.  ലയൺസ് എന്ന പേരിൽ എന്തിനും തയ്യാറായ ഒരു ഗു ണ്ട സംഘവും അദ്ദേഹത്തിന് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴതാ  ബാലചന്ദ്ര കുമാറിന്റെ തുറന്ന് പറച്ചിലുമായി ബന്ധപ്പെട്ട് സംവിധയകാൻ ബൈജു കൊട്ടാരക്കര പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. എന്തായാലും ശരി ഈ സംഭവത്തിന് കാവ്യയുമായി വളരെ അടുത്ത  ബന്ധമുണ്ടെന്നും, കാവ്യക്ക് ഇതേകുറിച്ച് അറിയാമെന്നും ദിലീപാണ് ഈ ക്രൈം ചെയ്തതെന്ന് അനിയന്‍ പറയുന്നതു, പള്‍സർ സുനിക്ക് ഈ കാശ് വന്ന് വാങ്ങിയാല്‍ പോരായിരുന്നോ എന്ന് പറയുന്നതൊക്കെ വ്യക്തമായ തെളിവുകളാണെന്ന്.

ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് നടി കാവ്യയിലേക്ക് തന്നെയാണ്. അല്ലാതെ വേറെ ഒരു സ്ഥലത്തേക്കുമല്ല. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് കാവ്യയേയും  പൊലീസ് ഏറെ സംശയിച്ചിരുന്നതാണ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

തീർച്ചയായും ഈ സംഭാഷണങ്ങള്‍ ശക്തമായ തെളിവുകളാണ്, ഇത് കോടതിയില്‍ പോവണം. ഈ സമൂഹത്തില്‍ ഒരു സ്ത്രീ യെ ഇത്രമാത്രം അ പ മാ നിച്ച്, അവരെ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങളൊക്കെ ചെയ്യുകയും ഈ സിനിമ വ്യവസായം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ചെയ്ത് വ്യത്തികെട്ട പരിപാടികള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് ഈ സംഭാഷണം എന്നും അദ്ദേഹം പറയുന്നു.

ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോയിൽ കേൾക്കുണ് സംഭാഷണത്തിൽ പ്രധാനമായത്, ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്, പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നും ഇതിൽ പറയുന്നു. ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നുണ്ട്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഒരു ദിവസം നടന്ന പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നത്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. ദിലീപിന്റെ ജാമ്യം റദ്ധാക്കി നടൻ വീണ്ടും അഴിക്കുള്ളിൽ ആകാൻ സാധ്യതയുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *