ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ, അച്ഛൻ പൊലീസ് ആണെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോൾ ഉണ്ടാകുന്ന ഒരു മനസികാവസ്ഥയിലായിരുന്ന് അവനും ! ദുൽഖർ പറയുന്നു !

മലയാളികൾ വളരെ പ്രതീക്ഷയുടെ കാണാൻ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കിംഗ് ഓഫ്  കൊത്ത. ദുൽഖർ സൽമാനൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിൽ ഗോകുൽ സുരേഷ് ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ ആ വേഷം ചെയ്തപ്പോൾ തനിക്ക് ഉണ്ടായ മാനസികാവസ്ഥയും അതുപോലെ ഗോകുലിനെ കുറിച്ച് ദുൽഖറും നടൻ പ്രസന്നയും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ..

എന്റെ ഈ കഥാപാത്രത്തിന് വേണ്ടി ഞാൻ അച്ഛന്റെ പോലീസ് കഥാപാത്രങ്ങളുടെ റഫറൻസ് ഒന്നും എടുത്തിട്ടില്ല. യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ ഗോകുലിന്റെ വേഷത്തെ കുറിച്ച് ദുൽഖർ പറയുന്നത് ഇങ്ങനെ, സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും.

ഗോകുൽ അഭയനായതിൽ എപ്പോഴും അവന്റേതായ ശൈലിയിലാണ് ചെയ്യുന്നത്. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്. എവിടെയോ ഇടയ്ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോൾ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്.. അതുമാത്രമല്ല ചിത്രത്തിലെ ഒരു ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു ചെറുതായി ഒന്ന് പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു.

വിശ്രമം ആവിശ്യമാണ് എന്ന് ഡോക്ടർ പറഞ്ഞത് കാര്യമാക്കാതെ നമുക്കൊരു വലിയ ഷെഡ്യൂൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടുപോലും ഗോകുൽ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്സ് എടുത്തിട്ടാണ് പല സീനിലും അഭിനയിച്ചത്. വേദന കടിച്ചമർത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളർന്നു വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ എന്നും ദുൽഖർ പറയുന്നു.

അതുപോലെ ഗോകുലിനെ കുറിച്ച് തമിഴ് നടൻ പ്രസന്ന പറയുന്നത് ഇങ്ങനെ.  അച്ഛൻ പൊലീസ് ആണെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോൾ എന്തുമാത്രം ഉത്തരവാദിത്തം ആ മകനുണ്ടോ, അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഗോകുൽ കടന്നുപോയത്. യൂണിഫോം ഇട്ടു ചെയ്യുന്നതുകൊണ്ട് മോശമായാൽ അച്ഛൻ ചീത്ത വിളിക്കുമെന്നായിരുന്നു ഗോകുലിന്റെ പേടി. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് അഭിനയിച്ചിരുന്നത്. എന്നാൽപ്പോലും അച്ഛന്റെ മാനറിസമോ ശരീര ചലനങ്ങളോ ഒന്നും തന്നെ കഥാപാത്രത്തിൽ വരാതിരിക്കാനും അവൻ നല്ലതുപോലെ ശ്രദ്ധിച്ചിട്ടുണ്ട് എന്നും പ്രസന്ന പ്രസന്ന പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *