പോ,ലി,സി,ന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു ! കുറിപ്പുമായ് ഹരീഷ് പേരടി !
നടൻ വിനായകൻ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടൻ വിനായകനെ പോ,ലീ,സ് അ,റ,സ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അ,റ,സ്റ്റ് ചെയ്തതെന്നും നടൻ മ,ദ്യ,ല,ഹ,രിയിലായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്. വിനായകനും ഭാര്യയും തമ്മില്‍ ഫ്ലാറ്റില്‍ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോ,ലീ,സ് തന്‍റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നടന്‍ രാത്രിയോടെ സ്റ്റേഷനിലെത്തി ബഹളം വച്ചത്.
വിനായകനെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ നടൻ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായ വിഷയവുമായി ചേർത്താണ് ഹരീഷ് പേരടിയുടെ പ്രതികരണം. പാനൂർ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ലെന്നും വെളുത്തിട്ടുമല്ലെന്നും അയാളുടെ ജാതി ആർക്കുമറിയില്ലെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. പൊലീസിൻറെ ഐഡി ചോദിച്ച സിനിമാ നടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. പ്രശ്നം സർക്കാരും പൊലീസ് നയവും തമ്മിലാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ഹരീഷ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, പാനൂർ ചൊക്ലിയിലെ സനൂപ്.. സിനിമാനടനല്ല, വെളുത്തിട്ടുമല്ല, അയാളുടെ ജാതി ആർക്കുമറിയില്ല, ഈ oct 10 ന് അയാൾ പോ,ലി,സി,നോട് ഒരു ചോദ്യം ചോദിച്ചു, സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോ,ലീ,സ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്.. പോ,ലീ,സ് കേ,സ്സു,മെടുത്തു, പോ,ലി,സിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു… അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല… മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി… പ്രശ്നം സർക്കാറും പോ,ലീ,സ് നയവുമാണ്… എന്ന് നാടകക്കാരനായ സിനാമാനടൻ.. ഹരീഷ് പേരടി എന്നും അദ്ദേഹം കുറിച്ചു.
അതുപോലെ കഴിഞ്ഞ ദിവസം വിനായകൻ വിമർശിച്ച് എം എൽ എ ഉമാ തോമസും, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ രംഗത്ത് വന്നിരുന്നു. , ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷൻ ജാമ്യത്തില്‍ പറഞ്ഞുവിട്ടത് സഖാവായതിന്‍റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നാണ് ഉമ തോമസ് പ്രതികരിച്ചത്.ഇങ്ങനെ, പൊളിടിക്കൽ കറക്ടനസ്.. സംസ്കാരം.. ഭാഷാ ശുദ്ധി.. കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്.. എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
Leave a Reply