ഒരു സാധാരണ പ്രണയമായിരുനില്ല എന്റേത് ! ഒരു ഉഴപ്പനും പഠിക്കാനും കൊള്ളാത്ത ആളായിരുന്നു ഞാൻ ! പക്ഷെ ഒടുവിൽ അവൾ എന്റെ അരികിൽ തന്നെ എത്തി ! ജനാർദ്ദനൻ പറയുന്നു !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ അഭിനേതാവ് ജനാർദ്ദനൻ. 1946 മെയ് അഞ്ചിനു വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ എയർഫോഴ്സിൽ ചേർന്നു. പക്ഷെ ഒരു വർഷത്തെ പരിശീലനം കഴിഞ്ഞ ശേഷം അദ്ദേഹം വ്യോമസേന വിട്ടു, പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. ശേഷം പല ജോലികളിലും നിന്നെങ്കിലും അവിടെ ഒന്നും ഉറച്ചില്ല.

ഒടുവിൽ സിനിമയിലെത്തി, ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, എന്റെ പ്രണയം ഒരു സാധാരണ പ്രണയം അല്ല. ഒരു വല്ലാത്ത പ്രണയം ആയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയത്. നമുക്കൊരു നല്ല കാലം വരുമ്പോൾ കല്യാണം കഴിക്കാം എന്നൊക്ക വിചാരിച്ചാണ് ഞാന്‍ എയര്‍ ഫോഴ്സില്‍ പോയി ചേര്‍ന്നത്. അവിടുന്ന് തല്ലുപിടിച്ച്‌ പോന്നു. പഠിക്കാനും കൊള്ളില്ല.

പക്ഷെ അവിടെ എനിക്ക് ശെരിയാകാതെ വന്നപ്പോൾ അത് വിട്ടു, അവളുടെ അച്ഛൻ ഒക്കെ വലിയ ടീം ആയിരുന്നു. ഞാന്‍ ആണെങ്കില്‍ ഇങ്ങനെ ഉഴപ്പി നടക്കുകയല്ലേ. പിന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടായതുകൊണ്ട് അതും ഒരു കാരണം ആയി. ഇതൊന്നും അന്നത്തെ കാലത്ത് ഒരു ക്വാളിഫിക്കേഷന്‍ അല്ല. ഡിസ്‌ക്വാളിഫിക്കേഷന്‍ ആണ്. പിന്നെ പോയി ചേര്‍ന്നിരിക്കുന്നത് സിനിമക്കകത്താണ്. അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ഭയങ്കര കുഴപ്പമാണ്.

അങ്ങനെ അവൾക്ക് കൊള്ളാവുന്ന ഒരു ആലോചന വന്നപ്പോൾ വീട്ടുകാർ അവളുടെ കല്യാണം നടത്തി, ഇന്നത്തെ പെൺകുട്ടികളെ പോലെ അന്ന് വീട്ടിൽ ഇഷ്ടം തുറന്ന് പറയാനൊന്നും പെൺകുട്ടികൾക്ക് ധൈര്യം ഇല്ലായിരുന്നു. പക്ഷെ നമ്മുടെ പ്രണയം ഒരു അടിത്തട്ടില്‍ ഇങ്ങനെ തന്നെ കിടന്നു. കോളേജില്‍ പഠിക്കുമ്ബോഴും അല്ലാതെയുമൊക്കെ ഒരുപാട് പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്, അവരെ പരിചയപ്പെടാനൊക്കെ അവസരങ്ങള്‍ കിട്ടിയിട്ടുമുണ്ട്. പക്ഷെ അന്ന് ഒന്നിനും മനസനുവദിച്ചില്ല. അപ്പോഴും മനസ്സിൽ അവൾ മാത്രമായിരുന്നു.

പക്ഷെ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു, അവളുടെ ആ ബന്ധം വെറും രണ്ടു വർഷം കൊണ്ട് അവസാനിച്ചു, അയാൾ അമേരിക്കയിൽ പോയി അവിടെ വേറെ വിവാഹം കഴിച്ചു, അതോടെ അവൾ മാനസികമായി തകർന്നു, ആ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ആ സമയത്ത് അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. വീട്ടുകാർക്ക് സമ്മതം, അങ്ങനെ വിവാഹം നടന്നു, പക്ഷെ വിധി മറ്റൊരു രീതിയിൽ എന്നെ തോൽപ്പിച്ചു, ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരുന്നില്ല. എനിക്ക് ഒരു കുഞ്ഞിനെ തന്നിട്ട് അവള്‍ എന്നെവിട്ട് പോയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *