അദ്ദേഹത്തോടൊപ്പം ഇറങ്ങി ചെല്ലാൻ ഞാൻ തയാറായിരുന്നു ! പക്ഷെ അദ്ദേഹത്തിന്റെ ആ വാശി കാരണം അത് നടക്കാതെ പോയി ! മായ പറയുന്നു !

മലയാള സിനിമ മേഖലയിലും പല കവിയരങ്ങുകളിലും മുഴങ്ങി കേട്ട ശബ്ദം. ഇന്നും ഓരോ മലയാളികളുടെയും ഉള്ളിൽ അലയടിക്കുന്ന വരികൾ അനിൽ പനച്ചൂരാൻ എന്ന മനുഷ്യൻ മലയാളികളെ ചിന്തിപ്പിക്കാൻ പഠിപ്പിച്ചു, കവിത ആസ്വദിക്കാൻ പഠിപ്പിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ആ മനോഹര വിപ്ലവഗാനം രചിച്ചുകൊണ്ടാണ് സിനിമ സിനിമ അരങ്ങേറ്റം. ശേഷം എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാൻ എന്ന കവിയെ ലോക പ്രശസ്തിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ വലയിൽ വീണ കിളികൾ എന്ന കവിത ആ ശബ്ദത്തിൽ തന്നെ കേൾക്കാൻ അത് ഗംഭീര മായിരുന്നു. ഇതേ വർഷം ജനുവരി 3 ന്കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം യാത്രയായത്.

ഇന്നും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിക്കാത്ത സത്യമാണ് അത്. മലയാളികൾ ഉള്ള കാലത്തോളം അനിൽ പനച്ചൂരാൻ എന്ന പ്രതിഭയും നിലകൊള്ളും. അദ്ദേഹവുമായുള്ള പ്രണയ നിമിഷങ്ങൾ ഓർത്ത് അതിൽ തന്റെ ജീവിതം തള്ളി നീക്കുന്ന മായ ആ പഴയ ഓർമ്മകൾ വീണ്ടും ഓർത്തെടുക്കുന്നു. കായംകുളത്തെ ദേവി കുളങ്ങര പുതുപ്പള്ളിൽ അനിൽ അന്തി ഉറങ്ങുന്ന മണ്ണിൽ എന്നും വെളുത്ത പൂവ് ഇറുത്തുവെക്കാൻ മായ മറക്കാറില്ല, ഒരു കവിതയും തിരക്കഥയും ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. അത് ആ മേശപ്പുറത്ത് അതുപോലെ മടക്കി വെച്ചിരിക്കുകയാണ് എന്നും മായ പറയുന്നു.

ആദ്യഹത്തിന്റെ പ്രണയവും വിവാഹവും ജീവിതവും എല്ലാം ഒരു കവിതപോലെ തന്നെ മാനോഹരമാണ്. ആ ഓർമകലാണ് അദ്ദേഹത്തിന്റെ ഭാര്യ മായയെ മുന്നോട്ട് നയിക്കുന്നത്, മായയുടെ വാക്കുകളിക്കേക്.. പഠിക്കുന്ന സമയം തൊട്ടേ ആദ്യഹത്തിനു സിനിമ സംവിധായകൻ ആകാനായിരുന്നു ആഗ്രഹം, പക്ഷെ ഞാനാണ് ഒരു കവിയും ഗാന രചയിതാവ് എന്ന നിലയിലേക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. കാരണം എനിക്ക് അത്രമേൽ ഇഷ്ടമായിരുന്നു കവിതകൾ, കവിതകളോടെയുള്ള പ്രണയമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്.

 

അമ്മയുടെ നാടായ മാവേലിക്കരയിൽ പോയപ്പോഴാണ് ആദ്യമായി ആ പേര് കേൾക്കുന്നത്, ഒരു കവിയാണ് ചെറുപ്പമാണ് പക്ഷെ ഒരു സ്വാമിജിയാണ് എന്നൊക്കെയാണ് അവിടെ ഉണ്ടായിരുന്ന പലരും എന്നോട് പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ പൂക്കാത്ത മുല്ല എന്ന കവിതയും അവർ ചൊല്ലി കേൾപ്പിച്ചു. അങ്ങനെ ഒരിക്കൽ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിക്കുന്ന സമയത്ത് പിന്നണിയിൽ ആരോ ഈ കവിത വീണ്ടും ചൊല്ലുന്നത് ഞാൻ കേട്ടു. തിരക്കിയപ്പോൾ അറിഞ്ഞു അന്ന് അദ്ദേഹം സന്യാസം ഒക്കെ ഉപേക്ഷിച്ച് ലോ കോളേജിൽ പഠിക്കാൻ തീരുമാനിച്ചു എന്ന്. എനിക്കൊന്നു പരിചയപ്പെടുത്തി തരുമോ എന്ന് അപ്പോൾ ചോദിച്ചിരുന്നു എങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് സംസാരിച്ചത്, വളരെ അറിവുള്ള ഒരു മനുഷ്യൻ മോളെ എന്നൊക്കെ വിളിച്ചാണ് സംസാരിച്ചത്.

ഒരുപാട് നാൾ കഴിഞ്ഞ് ഞാൻ ഒന്നുകൂടി വിളിച്ചു, അത് ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു. പക്ഷെ ഞങ്ങളുടെ ബന്ധത്തിന് ഞങ്ങളുടെ രണ്ടു വീട്ടുകാർക്കും ശക്തമായ എതിർപ്പായിരുന്നു, അദ്ദേഹം ജ്യോതിഷം, സന്യാസം എന്ന രീതിയിലൊക്കെ ജീവിച്ചതുകൊണ്ട് കുടുംബമായി ജീവിക്കുന്നതിനോട് അവരുടെ വീട്ടുകാർക്ക് താല്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിതിക പ്രശ്നങ്ങളും മറ്റു ദുശീലങ്ങൾ കാരണം എന്റെ വീട്ടിലും ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. പക്ഷെ ഞാൻ ആദ്യഹത്തിനോടൊപ്പം ഇറങ്ങി പോകാൻ തയ്യാറായിരുന്നു. എന്നാൽ എന്റെ ‘അമ്മ കൈപിടിച്ച് തരണം എന്ന വാശി അനിലേട്ടനു ഉണ്ടായിരുന്നു, എന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു. പക്ഷെ അച്ഛൻ സമ്മതിച്ചിരുന്നില്ല, അമ്മയും ഞാനും രണ്ടു ബന്ധുക്കളെയും കൂട്ടി പുലർച്ചെ അമ്പലത്തിൽ എത്തി, പക്ഷെ സമയം കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല അമ്മ തിരിച്ചുപോകാൻ ഒരുങ്ങിയപ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹം വരുമെന്ന്. ശേഷം വൈകിയെത്തിയതിന്റെ പരിഭ്രമത്തിൽ എന്റെ അരികിലേക്ക് ഓടി വന്ന് എന്റെ കൈകൾ കവർന്ന ആ നിമിഷം, ഇന്നും ഓർമകളിൽ അങ്ങനെതന്നെ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *