ഞങ്ങൾ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല ! അച്ഛന്റെ ഏറ്റവും വലിയ ആ ആഗ്രഹം നടക്കാതെയാണ് പോയത് ! സോമനെ കുറിച്ച് മകൻ സജി പറയുന്നു !

മലയാള സിനിമയിൽ എംജി സോമൻ എന്ന പേര് സ്വർണ്ണ ലിപികളാൽ എഴുതിച്ചേർത്തതാണ്. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്. പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും.

താര പുത്രന്മാർ അരങ്ങുവാഴുന്ന സിനിമ ലോകത്ത് സോമന്റെ ഏക മകൻ സജി മലയാള സിനിമക്ക് തന്നെ അന്യനായി കഴിയുകയാണ്. ഇപ്പോഴിതാ ഇപ്പോൾ സജിയും കുടുംബവും വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അച്ഛന്‍ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് ലൊക്കേഷനില്‍ പോയിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞു, മോനേ നിന്നയൊന്ന് മേക്കപ്പിട്ട് കാണാന്‍ അച്ഛന് ആഗ്രഹമുണ്ട്. അന്ന് അച്ഛന്‍ കാണാതെ ഞാന്‍ അവിടെ നിന്നും മുങ്ങി.

ഞാൻ ഒരു നല്ല നടനായി കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമുണ്ടായിരുന്നു.പക്ഷെ അത് നടന്ന് കാണാൻ അച്ഛന് ഭാഗ്യം ഉണ്ടായിരുന്നില്ല, ആ വലിയൊരു ആഗ്രഹം നടക്കാതെയാണ് അച്ഛൻ പോയത്. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്ത് എനിക്ക് സങ്കടമായി. അച്ഛന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എപ്പോഴും സങ്കടമാണെന്നും താരം പറയുന്നു. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്ത് എനിക്ക് സങ്കടമായി. അച്ഛന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എപ്പോഴും സങ്കടമാണെന്നും സജി പറയുന്നു.

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം സജി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയാണ്. ഓ ബേബിയിലൂടെയാണ് സജി തിരിച്ചെത്തുന്നത്. എന്നാല്‍ ഇത്തവണ ഇവിടെ തന്നെ തുടരണം എന്നാണ് സജിയുടെ ആഗ്രഹം. അഭിനയരംഗത്ത് തുടരണം എന്നാണ് ആഗ്രഹം. പക്ഷെ അതൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ.. അവരുടെ സഹകരണം ഉണ്ടെങ്കില്‍ നാട്ടില്‍ തുടരും. അല്ലെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകുമെന്നും സജി പറയുന്നു.

അതുപോലെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു കമൽ ഹാസൻ സാർ, അച്ഛന്റെ അനുസ്മരണ പരിപാടികളിൽ പങ്കെടുക്കാൻ എത്ര തിരക്കാണെങ്കിലും അദ്ദേഹം എത്താറുണ്ട്. ഞങ്ങൾ ഒരിക്കൽ പോലും അദ്ദേഹത്തെ വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല, അദ്ദേഹത്തെ തന്നെ അല്ല, ഇവിടെ തന്നെ ഞങ്ങൾ ആരെയും ബുദ്ധിമുട്ടിക്കാറില്ല. ഞങ്ങള്‍ ആരുടേയും സഹായം തേടിയില്ല. മകന്റെ കാര്യത്തില്‍ പോലും കാരണം സോമേട്ടന് അതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നും സോമന്റെ ഭാര്യ സുജാതയും പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *