എന്നെ സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത് ! ആദ്യമായി പ്രതികരിച്ച് ശ്രീനാഥ്‌ ഭാസി !

മലയാള സിനിമയിൽ ഇന്ന് യുവ താരങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടന്മാരിൽ ഒരാളാണ് ശ്രീനാഥ്‌ ഭാസി. വില്ലനായും നായകനായും സഹ നടനായും എല്ലാം ഇതിനോടകം മികച്ച കഥാപാത്രങ്ങൾ ചെയ്ത ശ്രീനാഥ്‌ പക്ഷെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അടുത്തിടെ ല,ഹ,രി ഉ,പ,യോക്കുന്നു, ലൊക്കേഷനുകളിൽ കൃത്യമായി എത്തുന്നില്ല, പ്രതിഫലം കൂടുതൽ ആവിശ്യപെടുന്നു എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ശ്രീനാഥിനെ സിനിമയിൽ നിന്ന് വിലക്ക് ഏർപെടുത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന നടന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ ധവാൻ എന്ന സിനിമയുടെ പ്രൊമോഷൻ വർക്കുകളിലാണ്. ഈ സമയത്ത് തനിക്ക് എതിരെ വന്ന വിലക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീനാഥ്‌ ഭാസി. നടന്റെ വാക്കുകൾ ഇങ്ങനെ, തനിക്കെതിരെ ല,ഹ,രി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ കഴിക്കുന്ന മ,ദ്യം ല,ഹ,രി,യല്ലേ. മലയാള സിനിമയില്‍ ല,ഹ,രി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ..

ഇവർ എന്തുകൊണ്ടാണ് ഈ ല,ഹ,രി ഉപയോഗിക്കുന്ന എല്ലാവരുടെയും പേര് പറയാത്തത്. താന്‍ മോശമായി പെരുമാറി എന്ന് പറയുന്നവര്‍ തന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ് ഞാൻ വഴക്ക് ഉണ്ടാക്കിയത്. ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ.. പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ താനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനപ്പുറത്ത് സാധാരണ മനുഷ്യനാണ് താന്‍. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.

സിനിമ ലോകത്തുനിന്ന് തന്നെ എന്നെ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്. ചിലരെ കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണ്. ഏത് ആരോപണത്തിനൊപ്പവും ല,ഹ,രി എന്ന് ചേര്‍ക്കാമെന്നാണ് ധാരണയാണ് ചിലര്‍ക്ക് എന്നാണ് ശ്രീനാഥ് ഭാസി വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അന്ന് ശ്രീനാഥിനെതിരെ നിർമ്മാതാവ് രഞ്ജിത്ത്, ‘അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക യെ പ്രതിനിധികരിച്ച് ബി ഉണ്ണികൃഷ്ണനും രംഗത്ത് വന്നിരുന്നത്.  മ,യ,ക്കു,മ,രു,ന്നി,നടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ  നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *