‘അത് ഞാൻ പൊറുക്കില്ല’ ! അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും’ എന്ന് എഴുനേറ്റ് നിന്ന് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു ! സുരേഷ് ഗോപി പറയുന്നു

സുരേഷ് ഗോപി എന്ന നടനും, വ്യക്തിയും, അദ്ദേഹത്തിലെ പൊതുപ്രവർത്തകനും ഏവരും ഒരുപോലെ ഇഷ്ടപെടുന്നു സ്നേഹിക്കുന്നു ബഹുമാനിക്കുന്നു, അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലർക്കും വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയോട് ഏല്ലാവർക്കും ബഹുമാനമാണ്. ഇന്നത്തെ സമൂഹത്തിൽ സ്വന്തം ലാഭം നോക്കാതെ മറ്റുള്ളവരെ സഹായിക്കാനും സങ്കടപെടുന്നവരുടെ കണ്ണീരൊപ്പാനും മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപി ഏറെ കാലങ്ങൾക്ക് ശേഷം സിനിമ രംഗത്ത് സജീവമാകാൻ തയാറെടുക്കയാണ്.

പല നടന്മാരും തങ്ങളുടെ പോക്കെറ്റിൽ തൊടാതെ ഉപദേശിക്കുമ്പോൾ, സുരേഷ് തനറെ സ്വന്തം അധ്വാനത്തിൽ നിന്നും ഒരു വീതം പാവപ്പെട്ടവർക്കായി നൽകികൊണ്ടിരിക്കുന്ന ആളാണ്, അദ്ദേഹം താര സഘടനയായ അമ്മയിൽ സജീവമല്ല, അതിനു ചില കാരണങ്ങൾ ഉണ്ട്. അത് എന്തുകൊണ്ടാണ് താൻ അമ്മയിൽ അംഗമല്ലാത്തത് എന്ന് പറയുന്ന സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ദിവസം ഇന്നസെന്റ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, അമ്മയുടെ രണ്ട് പ്രമുഖ നടൻമാർ സുരേഷിനെ അപമാനിച്ചത് കൊണ്ടാണ് അദ്ദേഹം തീരുമാനത്തിൽ എത്തിയിരുന്നത് എന്ന്.. അതെ അത്തരത്തിൽ ഒരു സംഭവം ഉണ്ടായി..

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ… 97 കാലഘട്ടത്തിൽ താൻ വിദേശ രാജ്യങ്ങളിൽ  അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്’. വളരെ വിജയകരമായ പരിപാടി ആയിരുന്നു അത്. അതെ പരിപാടി നാട്ടിൽ തിരുവനന്തപുരത്ത് കാൻസർ സെന്ററിനും, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടിയും, പിന്നെ പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിക്കായും ഫണ്ട് ശേഖരണത്തിനായി നാട്ടിൽ അഞ്ച് സ്റ്റേജ് ചെയ്തിരുന്നു.

അതും  ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഞങ്ങൾ  ഈ ഷോ എല്ലായിടങ്ങളിലും അവതരിപ്പിച്ചത്. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക്, അവരുടെ കാരുണ്യ പ്രവർത്തങ്ങൾക്കായി തരുമെന്നും താൻ അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. പക്ഷെ ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു.

അന്ന് അമ്മയിൽ എനിക്കതിരെ രണ്ടു പപ്രമുഖ നടന്മാർ ശബ്ദമുയർത്തി. ജഗദീഷേട്ടനും  ജഗതി ശ്രീകുമാറും ആ  മീറ്റിംഗിൽ തന്നെ ഇരുത്തി പൊരിച്ചു. കാരണം ആ ഷോ നടത്തിയ ആൾ അമ്മയിലേക് കൊടുക്കാം എന്ന് പറഞ്ഞ തുക കൊടുത്തിരുന്നില്ല. ‘അയാൾ അത്  അടയ്ക്കാത്തിടത്ത് താൻ അടക്കുമോ’ എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. എങ്കിലും  ആ ‘താൻ’ എന്ന വിളി  ഞാൻ പൊറുക്കില്ല. അത് എനിക്ക് വലിയ വിഷമമായി.

ഒടുവിൽ അപമാനം ഒരുപാടായപ്പോൾ  സഹികെട്ട് എനിക്ക്  തിരിച്ചു പറയേണ്ടി വന്നു. ‘അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും’ എന്ന് എഴുനേറ്റ് നിന്ന് പറഞ്ഞിട്ട് അവിടെ നിന്നും  ഇറങ്ങി പോരുകയായിരുന്നു. പക്ഷെ എന്നിട്ടും ആ ഷോ നടത്തിപ്പ് കാരൻ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ എനിക്ക് നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി, അവർക്ക് അംഗൻവാടിയും, കാൻസർ സെന്ററിലേക്കും കൊടുക്കാൻ  ഞാൻ സ്വരൂപിച്ച  പണമെടുത്ത് അമ്മയിൽ അടച്ചു.

അതിനു ശേഷം  ഇന്നസെന്റ് ചേട്ടൻ  അമ്മയുടെ പ്രസിഡന്റ് ആയപ്പോൾ എന്നെ വിളിച്ചിരുന്നു, നീ ഇവിടേക്ക്  വാ ആ പണം നിനക്ക് തിരിച്ച് തരാം എന്ന് പറഞ്ഞു, ഞാൻ പറഞ്ഞു വേണ്ട അത് എന്തെങ്കിലും അനാഥാലയത്തിനു കൊടുത്തേക്കാൻ, എന്നാൽ ഇതു തന്നെ മറ്റു പല പ്രമുഖ നടൻമാരും ചെയ്തപ്പോൾ അവർക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *