‘ഭർത്താവിന് താഴെ ജീവിക്കാനാണ് ഇഷ്ടം’, അദ്ദേഹത്തിന്റെ കാൽ തൊട്ട് തൊഴുതും, കഴിച്ച പാത്രത്തിൽ ഭക്ഷണം കഴിച്ചും ജീവിക്കാനാണ് എനിക്കിഷ്ടം ! സ്വാസികക്ക് വിമർശനം !

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് സ്വാസിക, നടിയുടെ ചില തുറന്ന് പറച്ചിലുകൾ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ തന്റെ കുടുംബ ജീവിതത്തിൽ തനിക്ക് തുല്യതയും സ്വാതന്ത്യവും വേണ്ടെന്ന്  പറഞ്ഞ  സ്വാസികയുടെ വാക്കുകൾ ഇപ്പോൾ വലിയ വിമർശനമാണ് നേടികൊടുക്കുന്നത്. ഭർത്താവിന് താഴെ ജീവിക്കണം എന്നത് താൻ ബോധപൂർവ്വമായി എടുത്ത ഒരു തീരുമാനമാണെന്നും അതാണ് തന്റെ ഇഷ്ടമെന്നും സ്വാസിക പറയുന്നു.

എന്നാൽ എന്നെ പോലെ മറ്റു സ്ത്രീകൾ ആകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.  ഇങ്ങനെ ചെയ്യുന്നതാണ് ഒരു ഉത്തമ സ്ത്രീയെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പക്ഷേ ഇങ്ങനെ ജീവിക്കാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് ഞാൻ ഇപ്പോള്‍ തീരുമാനിച്ചതല്ല. എന്റെ ടീനേജ് പ്രായത്തിലേ ഞാൻ അത് തീരുമാനിച്ചതാണ്.

അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല, എന്റെ വീട്ടിൽ ഇങ്ങനെ ആരെയും ഞാൻ കണ്ടിട്ടുമില്ല, ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. ഞാൻ അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് ഈ കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ എന്നും സ്വാസിക പറയുന്നു.

ഇപ്പോഴിതാ സ്വാസികയുടെ ഈ വാക്കുകളെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി സോഷ്യൽ‌‍മീ‍ഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു… എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേയെന്ന് പറയുന്നതുപോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ. വളരെ ബോൾഡായ കഥാപാത്രങ്ങളെ യാതൊരു ഇൻഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷയുള്ള നടി. വിവാദരംഗങ്ങളിൽ കൂൾ കൂളായി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.

പക്ഷെ, ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിൻ്റെ യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മമയത്തിൻ്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്, നൂറിലധികം ബ്രാന്റഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകുന്നത് പോലെ.. പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.

വെ,ട്ടി വിളിച്ച്, സത്യങ്ങൾ മുഴുവൻ പറഞ്ഞ് നടന്ന് ലോകരുടെ മുഴുവൻ വെറുപ്പ് വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ചിലപ്പോൾ ഇതൊക്കെ കേട്ടാൽ കലിയിളകും. ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ എന്ന് പ്രാർഥിച്ച ധനിക സ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ട് പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതുമായ കഥ കേട്ടിട്ടുണ്ട് എന്നാണ് ശാരദക്കുട്ടി കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *