സ്വന്തം മകൾ ഒരച്ഛനെ കല്യാണം വിളിച്ചത് വാട്‍സ് ആപ്പിൾ ! ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് ! സായി കുമാർ പറയുന്നു !

സായികുമാർ ഇന്ന് എന്നും പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ്,  ഒരുപാട് മികച്ച കഥാപാത്രങ്ങൾ അദ്ദേഹം മികച്ചതാക്കി മാറ്റിയിരുന്നു, മലയാള സിനിമയിൽ പകരംവെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടൻ സായികുമാർ, നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങൾ ചെയ്ത സായികുമാർ ഇന്നും  ലോകത്ത് തിരക്കുള്ള നടനാണ്, 1989 ൽ  റാംജി റൗ സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരൻ ഇന്നും സിനിമയിൽ സജീവമാണ്. തുടക്കം നായകനായി എത്തിയെങ്കിലും പിന്നീടങ്ങോട്ട് ആ നായക വേഷം തുടർന്നുകൊണ്ടുപോകൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഇന്ന് അദ്ദേഹം മലയാള സിനിമയുടെ മികച്ച അഭിനേത്രിമാരിൽ ഒരാളായ ബിന്ദു പണിക്കരുടെ ഭർത്താവാണ്, ഏറെ കോലാഹലങ്ങക്കൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സായികുമാർ 1986 ൽ പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് ഒരു മകളുണ്ട് വൈഷ്‌ണവി സായികുമാർ, താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം  പക്ഷെ 2007 ൽ  അവസാനിപ്പിച്ചിരുന്നു.

അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തി സീരിയലിൽ തുടക്കം കുറിച്ചിരിക്കുകയാണ് വൈഷ്‌ണവി, വൈഷ്ണവി ഇപ്പോൾ തനറെ അച്ഛനെ കുറിച്ചൊക്കെ പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്, പഴയ കാര്യങ്ങൾ ഒന്നും പറയാനും ഓർക്കാനും താൻ ആഗ്രഹിക്കുന്നില്ല എന്നും വൈഷ്ണവി പറയുന്നു, എങ്കിലും സായികുമാറിന്റെ മകൾ എന്ന് പറയുന്നത് തനിക്ക് ഇപ്പോഴും അഭിമാനമാണ് എന്നും അച്ഛനോട് പറഞ്ഞിട്ടല്ല അഭിനയ രംഗത്ത് എത്തിയത്, പക്ഷെ അച്ഛന്റെ കുടുംബത്തോട് പറഞ്ഞിരുന്നു അച്ഛമ്മയുടെ അനുഗ്രഹവും ലഭിച്ചിരുന്നു.

അതെ സമയം സായി കുമാർ മകളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, തന്റെ ഏക മകൾ വൈഷ്ണവിയുടെ വിവാഹം പോലും തന്നെ അറിയിച്ചിരുന്നില്ല എന്നും, സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിനു തന്നെ നിരവധി പേർ വിമർശിച്ചതായും സായികുമാർ തുറന്ന് പറയുന്നു, എന്നാൽ അതിനു ശക്തമായ കാരണം ഉണ്ടെന്നും, താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും  മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും കൂടാതെ ഞാൻ അത് തിരുത്താനും പോയില്ല. അങ്ങനെ പതുക്കെ പതുക്കെ ഞങ്ങൾ അകലുകയായിരുന്നു, പിന്നീട് തന്റെ ഭാര്യ തന്നോട് ഒരു വാക്കുപോലും പറയാതെ മകളുടെ വിവാഹ ആലോചനയും നിശ്ചയവും നടത്തുകയും, താൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് വിവാഹം വിളിക്കുന്നതിനായി മകൾ വന്നിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീട് വാട്‌സ് ആപ്പിൽ മെസേജായി തനിക്കൊരു ക്ഷണക്കത്തയച്ചിരുന്നു, ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് എന്ന് സായികുമാർ ചോദിക്കുന്നു. ആ ഒരു കാരണം കൊണ്ടുതന്നെയാണ് താൻ ആ വിവാഹത്തിൽ പോകാതിരുന്നത് എന്നും സായികുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *