
ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും; ജീവിതത്തിൽ ഇത്രയും വെറുപ്പോലെ ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല ! വിജയ രാഘവൻ പറയുന്നു !
മലയാളികളുടെ ഇഷ്ട നടന്മാരുടെ കൂട്ടത്തിലാണ് നടൻ വിജയ രാഘവൻ. ഒരുപാട് കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള അദ്ദേഹം ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. വില്ലനായും നായകനായും സ്വഭാവ നടനായും കൊമേഡിയനായും അങ്ങനെ ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച കലാകാരനാണ് വിജയ രാഘവൻ. ഇപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളന് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഇത്രയും അറപ്പോടെയും വെറുപ്പോടെയും ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല എന്നാണ്.
എ കെ സാജന് സംവിധാനം ചെയ്ത 2002 ൽ പുറത്തിറങ്ങിയ ചിത്രം ‘സ്റ്റോപ് വയലന്സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് താൻ എന്റെ കരിയറിൽ തന്നെ ഇത്രയും വെറുക്കുന്നത് എന്നാണ് നടൻ പറയുന്നത്. അറപ്പോടെയാണ് ആ കഥാപത്രം ചെയ്തത്, കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. സിഐ ഗുണ്ടാ സ്റ്റീഫന്’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി.

വേറെ ഒരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു, വില്ലൻ കഥാപത്രമാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ഭീകരമായിരിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ തനറെ ഇഷ്ട നടനെ കുറിച്ചും അച്ഛനെ കുറിച്ചും അദ്ദേഹം പറയുന്നു. മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ കുതിരവട്ടം പപ്പു അന്നെന്നാണ് വിജയ രാഘവൻ പറയുന്നത്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, കൂടാതെ അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. ആ മനുഷ്യൻ എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.
അദ്ദേഹം നാടക രംഗത്ത് വളരെ സജീവമായിരുന്നു. അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അതുപോലെ ചെറിയ സ്കിറ്റുകൾ ഒകെ ചെയ്യാറുണ്ട്, ഇഷ്ട കഥാപാത്രം അദ്ദേഹം തന്നെയാണ് തിരഞ്ഞെടുക്കുന്നത്, എന്നിട്ട് കോമഡി എന്നു പറഞ്ഞാൽ, അപാര ഹ്യുമർ സെൻസാണ്, നമ്മൾ അന്തം വിട്ട് ചിരിച്ചു പോകും. ഞാൻ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട് എന്നും നടൻ പറയുന്നു. അതൊക്കെ ആ നിമിഷം വെറുതെ ഉണ്ടാക്കിയെടുക്കുന്ന സംഭാഷണങ്ങളാണ്, നല്ല ഭാവനായുള്ള ഒരു അതുല്യ കലാകാരനാണ് പപ്പുവെന്നും വിജയ രാഘവൻ പറയുന്നു. എന്റെ ജീവിതത്തിലെ വെളിച്ചം എന്റെ ‘അമ്മ ആയിരുന്നു, ‘അമ്മ ഞങ്ങളെ വിട്ടുപോയതോടെ അത് പോയി. അമ്മ മരിച്ചതോടെ എനിക്ക് ജീവതത്തിൽ എല്ലാം നഷ്ടപെട്ടപോലെ ഒരു അവസ്ഥയായിരുന്നു എന്ന് അച്ഛൻ പറയാറുണ്ട്.
Leave a Reply