അദ്ദേഹത്തെ കാണാൻ ഒരു പത്തോ പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്ന് കരുതി തന്നെയാണ് പോയത്, പക്ഷെ എന്നോടുള്ള മമ്മൂക്കയുടെ ആ പെരുമാറ്റം ! ഗോകുൽ പറയുന്നു !

ഇന്ന് മലയാളത്തിൽ താര പുത്രന്മാർ അരങ്ങുവാഴുന്ന കാലമാണ്. അതിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മകന്റെ സ്ഥാനം അത്ര ചെറുതല്ല. കിംഗ് ഓഫ് കൊത്തയാണ് ഗോകുലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഗോകുൽ ഏത് സിനിമ തുടങ്ങുന്നതിന് മുമ്പും തന്റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാറുണ്ട്, അത്തരത്തിൽ തന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പ്  മമ്മൂട്ടിയെ കാണാൻ പോയതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ ഗോകുൽ,  തന്റെ 21 മത്തെ വയസിലാണ് ആദ്യ സിനിമ ചെയ്‌തത്‌.

തന്റെ ആദ്യ ചിത്രം മുദ്ദുഗൗ എന്ന ചിത്രത്തിന് തൊട്ടുമുമ്പ് താൻ മമ്മൂട്ടിയെ കാണാൻ പോയിരുന്നു എന്നും അപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഗോകുൽ വ്യക്തമാക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു.

മമ്മൂ,ക്കയെ കുറിച്ച് ഞാൻ നേ,രത്തെ തന്നെ കേ,ട്ടറിഞ്ഞത് പ്രകാരം എനിക്ക് അദ്ദേഹത്തെ കാണാൻ ഒരു പ,ത്തോ പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്ന് കരുതി തന്നെയാണ് പോയത്. എന്നോട് അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം അദ്ദേഹം എന്റെ അടുത്ത് സംസാരിച്ചു.

എനിക്ക് ഒപ്പം അപ്പോൾ എന്റെ ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങനെ രണ്ടുപേരെയും ഭക്ഷണം കഴിക്കാനായി വിളിക്കുകയും, മമ്മൂക്ക തന്നെ എനിക്ക്  ആഹാരം  വിളമ്പി തരുകയും ചെയ്തു. സത്യത്തിൽ അതെല്ലാം സ്വപ്നാനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരെ എന്റെ പിന്നിലുണ്ടായിരുന്നു സുഹൃത്തിന്റെ മുഖത്തെ ഭാവം കണ്ട് ചോദിച്ചപ്പോൾ. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നായിരുന്നു അവനും പറഞ്ഞത്. എന്നെ സംബന്ധിച്ചും അതൊരു സ്വപ്‌നമായിരുന്നു” ഗോകുല്‍ സുരേഷ് പറയുന്നു.

കോളജിലെ പ്രിൻസിപ്പലിനോട് ഒക്കെ തോന്നുന്നത് പോലെയൊരു ബഹുമാനമാണ് ആ സമയത്ത് എനിക്ക് മമ്മൂക്കയോട് തോന്നിയത്. അതുപോലെ തന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും മമ്മൂക്കയുടെ വീട്ടിൽ വരാനുള്ള സ്വാതന്ദ്ര്യം അദ്ദേഹവും ദുൽഖറും തന്നിട്ടുണ്ട് എന്നും ഗോകുൽ വളരെ സന്തോഷത്തോടെ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *