ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യന്‍ മാത്രമെ എന്നെ തിരിച്ചു വിളിക്കാനൊള്ളു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് ! ഹരീഷ് പേരടി പറയുന്നു!

നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് ഹരീഷ് പേരടി, അദ്ദേഹം പലപ്പോഴും തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളൂം എല്ലാം വളരെ ശക്തമായി വിളിച്ച് പറയുന്ന ആളാണ്. അതുപോലെ തന്നെ വില്ലനായും സഹനടനായും തിളങ്ങിയ ഹരീഷ് ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. വില്ലൻ വേഷങ്ങളിൽ ആണ് അദ്ദേഹം കൂടുതലും തിളങ്ങിയത്.   കൂടാതെ ഏതൊരു കാര്യത്തിലും മുഖം നോക്കാതെ അദ്ദേഹം പല തുറന്ന് പറച്ചിലും തന്റെ അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി പറയാറുള്ള അദ്ദേഹം  പങ്കുവെക്കുന്ന പല പോസ്റ്റുകളും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഹരീഷ് വീണ്ടും ശ്രദ്ധ നേടുകയാണ്.

ഇതിന് മുമ്പ്  വിജയ് ബാബു വിഷയത്തിൽ അമ്മ താര സംഘാടന എടുത്ത നിലപാടിനോട് എതിർത്ത് പല താരങ്ങളും അമ്മയിൽ നിന്നും രാജി വെച്ചിരുന്നു.  ആ സാഹചര്യത്തിൽ പ്രതിഷേധിച്ച്നടൻ ഹരീഷ് പേരടിയും രാജി വെച്ചിരുന്നു. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം ഈ തീരുമാനമെടുത്തത്.

ഇപ്പോഴും അദ്ദേഹം താരസംഘടനായ ‘അമ്മ’യോടുള്ള വിയോജിപ്പിനെക്കുറിച്ച് നടന്‍ ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ, സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും രാജി പിന്‍വലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്.

പലപ്പോഴും ചിലർ വ്യക്തിപരമായ കാര്യങ്ങള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹന്‍ലാല്‍ രണ്ടും രണ്ടായിട്ടാണ് കാണുന്നത്. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാല്‍ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഞാന്‍ മോഹന്‍ലാല്‍ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്ക്കെതിരെ എടുത്ത നിലപാടുകളില്‍ എനിക്ക് മാറ്റമൊന്നുമില്ല. അവര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു.

എന്റെ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല. അഴിച്ചു പണികള്‍ സംഘടനയില്‍ ഉണ്ടാകണം. ചില വീട്ടില്‍ നിന്നും ചില മക്കള്‍ ഇറങ്ങി പോകാറുണ്ട്. മക്കളുടെ ആ തിരോധാനം ആ വീടിനെ വേട്ടയാടും. എന്നെ തിരിച്ച് അമ്മയിലേയ്ക്ക് വിളിക്കുമോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് മുന്നേ ഇറങ്ങി പോയ സഹോദരിമാരുണ്ട്. ഞാൻ അമ്മയിൽ നിന്നും ഇറങ്ങിയപ്പോൾ വളരെ അപ്രതീക്ഷിതമായി എനിക്കൊരു കോൾ വന്നു.

സുരേശ്ജ് ഗോപിയുടേത് ആയിരുന്നു ആ കോൾ. പല കാരണങ്ങള്‍ കൊണ്ടും അമ്മ സംഘടനയോട് നാളുകളോളം സഹകരിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം, ഈ അടുത്ത കാലത്താണ് സഹകരിക്കാന്‍ തുടങ്ങിയത്. അദ്ദേഹമാണ് എന്നെ ആദ്യം വിളിക്കുന്നത്, രാജി വെയ്ക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യന്‍ മാത്രമെ എന്നെ തിരിച്ചു വിളിക്കാനൊള്ളു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് അപ്പോഴാണ് എന്നും ഹരീഷ് പേരടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *