എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ചിത്രം ! മ,ദ്യ,പാ,നം ഉപേക്ഷിക്കാൻ കാരണം മകളാണ് ! 16 വർഷങ്ങൾ ! മനോജ് കെ ജയൻ പറയുന്നു !

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ. മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മനോജ് കെ ജയൻ എന്ന നടൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്നത്.

നായകനായും, വില്ലനായും, കൊമേഡിയനായും, സഹ നടനായും ഒരുപാട് മികച്ച കഥാപാത്രങ്ങൾ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു. ആ കൂട്ടത്തിൽ അനന്തഭദ്രം എന്ന ചിത്രത്തിലെ ദിഗംബരൻ മലയാള സിനിമയുടെ ചരിതത്തിൽ രേഖപ്പെടുത്താൻ പാകത്തിനുള്ള മികച്ച കലാസൃഷ്ടി ആയിരുന്നു. ഏറെ മികച്ചതും വ്യത്യസ്തവുമായ ഒരു വില്ലന്‍ കഥാപാത്രം തന്നെയായിരുന്നു ദിഗംബരൻ. ഒരേ സമയം പല ഭാവങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം ഏറെ അതിശയത്തോടെയാണ് നമ്മൾ പ്രേക്ഷകർ കണ്ടിരുന്നത്. പ്രണയവും കാമവും കോപവും പ്രതികാരാഗ്നിയുമെല്ലാം മനസില്‍ കൊണ്ടുനടക്കുന്ന ദുർമന്ത്രവാദിയായ ദിഗംബരൻ ഇന്നും ഏവരുടെയും പേടി സ്വപ്നമാണ്.

ഒരു സമയത്ത് നമുക്ക് വെറുപ്പ് തോന്നിപ്പിക്കുന്ന ദുഷ്ടാനയും അതേസമയം തന്റെ അഗാധമായ പ്രണയ സാഫല്യത്തിന് വേണ്ടി വിതുമ്പുന്ന കാമുകനായും അദ്ദേഹം വിസ്മയിപ്പിച്ചു. പലപ്പോഴും സുഭദ്രയോടുള്ള ഭ്രാന്തമായ സ്നേഹം ആണ് ദിഗംബരനെ കൊണ്ട് പലതും ചെയ്യിപ്പിക്കുന്നത്. ഒരു വില്ലന്റെ പ്രണയം അതി മനോഹരമായി വരച്ചുകാണിച്ച കഥാപാത്രം. തിരനുരയും എന്ന ഗാനം മാത്രം മതി മനോജ് കെ ജയന്റെ കണ്ണുകളില്‍ കുടികൊള്ളുന്ന ഭാവപ്രകടനങ്ങളുടെ വ്യാപ്തി മനസിലാക്കാന്‍. അദ്ദേഹം എത്രത്തോളം മികച്ച നടനാണ് എന്ന് ഓരോ സിനിമാപ്രേമികള്‍ക്കും തിരിച്ചറിയാന്‍

എന്നാൽ ഇപ്പോഴിതാ ആ ചിത്രത്തിൽ അഭിനയിച്ച ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റാതെ കുറിച്ച് തുറന്ന് പറയുകയാണ് മനോജ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ. എന്റെ ജീവിതത്തിൽ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു ചിത്രമായിരുന്നു അനന്തഭദ്രം. ഓരോ ഷോട്ട് കഴിയുമ്പോൾ സന്തോഷ് ശിവന്‍ സാര്‍ പറയും ഇനി കുറച്ച് വിശ്രമിച്ചോളൂ. ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്.

ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച്‌ സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുന്നതായിരിക്കും. നേരത്തെ ഞാൻ മ,ദ്യ,പിക്കാറുള്ള ആളായിരുന്നു. ഒരു സ്‌മോള്‍ അടിച്ച്‌ പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും, പിന്നീട് ഇതുവരെ ഒരു തുള്ളി കഴിച്ചിട്ടില്ല, മകൾ വളരുന്നതിന് ശേഷമാണ് ഞാൻ ആ ശീലം ഉപേക്ഷിച്ചത്. 16 വർഷമായി ഒരു ദുശീലങ്ങളും ഇല്ലന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *