കുഞ്ഞാറ്റയെയും കൊണ്ട് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് പോരുമ്പോൾ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രം ! മനോജ് കെ ജയൻ പറയുന്നു !

മലയാളികൾ ഒരുപാട് സ്നേഹിച്ച ഒരു താര കുടുംബമായിരുന്നു നടി ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും, പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്ന ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് ആരാധകരിൽ ആവേശമായിരുന്നു. 2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2001 ലാണ് ഇവർക്ക് കുഞ്ഞാറ്റ എന്ന മകൾ ജനിക്കുന്നത്, ഇപ്പോൾ 20 വയസുള്ള താരം അമ്മയുടെയും അച്ഛന്റെയും ഒപ്പമാണ് കഴിയുന്നത്.

മനോജ് കെ ജയൻ എന്ന നടനെ മലയാളികൾ ഒരുപാട് സ്നേഹിച്ചിരുന്നു, അദ്ദേഹം അവിസ്മരണീയമാക്കിയ എത്ര എത്ര കഥാപാത്രങ്ങൾ ഇപ്പോഴും അങ്ങനെതന്നെ മലയാളികളുടെ മനസ്സിൽ നിലകൊള്ളുന്നു. സിനിമയിൽ താൻ എപ്പോഴുമൊരു രണ്ടാം മൂഴക്കാരൻ ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് മനോജ്. കുട്ടൻ തമ്പുരാൻ എന്ന മികച്ച പ്രകടനത്തിന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് ബെസ്റ്  ആക്ടർ അവാർഡ് കിട്ടിയില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മനോജ്.

ആ കഥാപത്രത്തിനു അവാർഡ് കിട്ടാതെ പോയത്തിനു കാരണം, നമ്മുടെ സര്‍ക്കാര്‍ മാനദണ്ഡമാണ്, മെയിൻ കഥാപാത്രങ്ങൾക്ക് മാത്രമേ മികച്ച നടനുള്ള പുരസ്‍കാരം നല്കാൻ അവർക്ക് സാധിക്കുകയുള്ളു അതുകൊണ്ടാണ് കുട്ടൻ തമ്പുരാൻ, അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരൻ,  പഴശ്ശിരാജയിയുടെ തലക്കൽ ചന്തു, ഇതെല്ലം എന്നെ മികച്ച സഹ നടനാക്കി പരിഗണിച്ചു..

ശേഷം 2012ല്‍ പുറത്തിറങ്ങിയ ചിത്രം ‘കളിയച്ചനില്‍’ നായക കഥാപാത്രമായ കഥകളി നടനായ കുഞ്ഞിരാമനിലൂടെ ഞാന്‍ വീണ്ടും രണ്ടാമനായപ്പോള്‍ എനിക്ക് മനസിലായി ഒന്നാമത് എത്തണമെങ്കിൽ  വേറെ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടാവുമെന്ന്. എനിക്ക് ആരോടും ഒന്നിനും പരിഭവമില്ല, പരാതിയില്ല, ഇത്രയുമൊക്കെ  കിട്ടിയതിനു തന്നെ  വലിയ സന്തോഷം’, മനോജ് കെ  ജയന്‍ പറയുന്നു.

തന്റെ ചില കുടുംബ കാര്യങ്ങളും അടുത്തിടെ അദ്ദേഹം തുറന്ന പറഞ്ഞിരുന്നു. ഉർവശിയുമായുള്ള തന്റെ ബന്ധം അവസാനിക്കുമ്പോൾ അന്ന് ചെന്നൈയിൽ നിന്നും കുഞ്ഞാറ്റയും എടുത്ത് നാട്ടിലേക്ക് പോരാൻ തീരുമാനിച്ചപ്പോൾ താൻ ഒരാളോട് മാത്രമാണ് അനുവാദം ചോദിച്ചത്, അത് ഉർവശിയുടെ അമ്മയോട് മാത്രമാണ് എന്നാണ് മനോജ് പറയുന്നത്. കാരണം ഞാൻ പല അപകടങ്ങളിലേക്ക് പോകാതെ എന്നെ പിടിച്ച് നിർത്തിയത് ആ അമ്മ ആയിരുന്നു.

ആറു വർഷത്തോളം താൻ ഉർവശിയുമായി പൊരുത്തപ്പെട്ടുപോകാൻ ശ്രമിച്ചിരുന്നു, ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് വേർ പിരിയാനുള്ള തീരുമാനത്തിൽ എത്തിയത്. കുഞ്ഞാറ്റക്ക്  11 വയസ്സുള്ളപ്പോഴാണ് ഞാൻ ആശയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇവർക്ക് ഒരു കുട്ടി പിറന്നിരുന്നു, ഒരു മകൻ..

തന്റെ മകൾക്ക് ഒരു അമ്മ വേണ്ട സമയമാണെന്നും, തനിക്കും ഒറ്റക്കുള്ള ജീവിതം മടുത്തുയെന്നും അതുകൊണ്ടാണ് വീണ്ടുമൊരു വിവാഹം എന്ന തീരുമാനത്തിൽ എത്തിയത് എന്നും  മനോജ് പറയുന്നു, ആശ സ്വന്തം മകളെപോലെയാണ് അവളെ നോക്കുന്നതെന്നും, കുഞ്ഞാറ്റക്കും ആശ അമ്മ തന്നെയാണെന്നും താരം പറയുന്നു. ഇത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഉർവശിയും രണ്ടാമത് വിവാഹം കഴിച്ചിരുന്നു..

ആശ തന്റെ ജീവിതത്തിലേല്ക് അവന്നതിനു ശേഷമാണ് താൻ ജീവിതം എന്താന്നെന്ന് അറിയുന്നതും ഒരു കുടുംബ നാഥനായി മാറിയതും എന്നാണ് മനോജ് പറയുന്നത്.  തന്റെ ഭാര്യയെ കുറിച്ച് നൂറു നാവുകൾ ആണ് അദ്ദേഹത്തിന്. ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാർത്ഥത്തിൽ ആശയാണ്‌, നമ്മൾ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ  ആശയാണ് എനിക്ക് പറഞ്ഞു തന്നത്.

എന്നെ മാത്രമല്ല എന്റെ അച്ഛനെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നതും ആശയാണ്. ഉർവശിയുടെ മകൻ ഇടക്ക് കുഞ്ഞാറ്റയെ കാണാൻ വാശിപിടിച്ച് കറയാറുണ്ട്, അപ്പോൾ ഞാൻ മോളെ ഉർവശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ ചിലപ്പോൾ കൊണ്ടുവിടാറുമുണ്ട്, എനിക്ക് ഉർവശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല, അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മകളെ അയാക്കില്ലായിരുന്നു എന്നും മനോജ് കെ ജയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *