നാട്ടുകാർക്ക് പലതും പറയാം ! പക്ഷെ നഷ്ടം സംഭവിച്ചത് ഞങ്ങൾക്ക് മാത്രമാണ് ! ഇതൊരു അപേക്ഷയായി എല്ലാവരും കാണണം ! നിമ്മി പറയുന്നു !

കലാഭവൻ മണി നമ്മുടെ ഉള്ളിൽ എന്നും നിലനിൽക്കും. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു പച്ചയായ മനുഷ്യൻ എന്ന നിലയിലാണ് അദ്ദേഹത്തിന് ആരാധകർ കൂടുതലും ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോൾ അദ്ദേഹം നമ്മളോടൊപ്പമില്ല എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്, മണിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ നമ്മൾ കേട്ടിരുന്നു, ഇപ്പോഴും ചില ദുരൂഹതകൾ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നുണ്ട്. മണിയുടെ വേർപാടിൽ എല്ലാം നഷ്‌ടമായ രണ്ടു ജീവിതങ്ങൾ ആ വീട്ടിൽ ഇന്നും ആ ഓർമകളിൽ കഴിയുന്നുണ്ട്. മാണിയുടെ ജീവനും ജീവിതവുമായിരുന്ന ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും.

നിമ്മി വനിതക്ക് നൽകിയ അഭിമുഖത്തതിൽ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. നിമ്മിയുടെ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തിന്റെ വേർപാടുമായി ബന്ധപെട്ട എല്ലാ ദുരൂഹതകളൂം പുറത്തുവരണം എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നു അദ്ദേഹം, ആർക്ക് എന്ത് സഹായം ചെയ്താലും അത് ഞങ്ങളോട് പറയാറുണ്ട്. അദ്ദേഹം എന്ത് തന്നെ ചെയ്താലും അതുതന്നെയാണ് എന്റെയും ശെരി. മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുമ്പോൾ ഞാൻ ഒരിക്കലൂം അരുത് എന്ന് പറഞ്ഞിട്ടില്ല.

കാരണം ഞാനും ഒരുപാട് പാവപെട്ട വീട്ടിൽ നിന്നുമാണ് വന്നത്, കഷ്ടപാട് നന്നായി അറിയാം, മറ്റുള്ളവരെ സഹായിക്കുമ്പോൾ അദ്ദേഹം ഒരുപാട് സന്തുഷ്ടനാവുന്നു. അത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. എന്നെയും ഒരു കുഞ്ഞിനെപോലെയാണ് സ്നേഹിച്ചത്, ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരു ഉരുള ചോറ് എനിക്ക് തന്നിട്ടേ അദ്ദേഹം കഴിക്കാറുള്ളു. പിന്നെ ചേട്ടന്റെ വിയോഗ ശേഷം ഒരുപാട് പേര് പറഞ്ഞതായി അറിഞ്ഞു, ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതൊരു തകർച്ച ആയിരുന്നു എന്നൊക്കെ.

ഒരിക്കലുമില്ല, പറയുന്നവർക്ക് എന്തും പറയാം, സത്യം എന്താണെന്ന് ഞങ്ങൾക്കും ദൈവത്തിനുമറിയാം. അദ്ദേഹം മ രി ച്ചു കിടന്നപ്പോൾ, എന്നെ കണ്ടില്ല, ഞാൻ കരയുന്നത് കണ്ടില്ല, എന്നോകെ നിങ്ങൾ പറയു നമ്മുടെ എല്ലാമായിരുന്ന ഒരാൾ മ രി ച്ചു കിടക്കുമ്പോൾ ഏത് ഭാര്യക്കാണ് ക്യാമറ നോക്കി പോസ് ചെയ്യാൻ കഴിയുന്നത്, എന്താണ് നമ്മുടെ ലോകം ഇങ്ങനെ ആയിപോയത് അല്ലെ. പിന്നെ കൂട്ടുകാർ.. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരിന്നു. പക്ഷെ ആരെയും വീട്ടിൽ കൊണ്ടുവരാറില്ല.

ആ സൗഹൃദത്തതിന്റെ ഒരു കാര്യത്തിനും ഞാൻ ഇടപെടാറില്ല, അത് അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നില്ല, എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു ചില കൂട്ടുകെട്ടുകൾ അദ്ദേഹത്തെ വഴിതെറ്റിച്ചെന്ന്. ഇത്രയും മാരകമായ കരൾ രോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്ക് ആർക്കും  അറിയില്ലായിരുന്നു. ഞങ്ങളെ അറിയിച്ചിരുന്നില്ല,  ഒരു രോഗി എന്ന നിലയിൽ അറിയപ്പെടാൻ ഒട്ടും ഇഷ്ടപെടാത്ത ആളായിരുന്നു അദ്ദേഹം. ചേട്ടൻ പോയ ശേഷം പുറത്തുവന്ന പല തെറ്റായ വാർത്തകളും എന്നെ വിഷമിപ്പിച്ചിരുന്നു. ഈ വാർത്തകൾ കേട്ടാൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല. ഇതിനെതിരെ എനിക്കോ എന്റെ കുഞ്ഞിനോ ഒന്നും ചെയ്യാൻ അറിയില്ല.

ഞാൻ അദ്ദേഹത്തിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമേ എന്നും കാണാൻ ശ്രമിച്ചിട്ടുള്ളു, നെഗറ്റീവ് വശങ്ങൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല, അദ്ദേഹം നടക്കുമ്പോൾ പുറകിൽ നടക്കാനാണ് ഞാൻ ആഗ്രഹിച്ചത്, ഒപ്പം നടക്കാൻ പോലും ശ്രമിച്ചിരുന്നില്ല, എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളു ദയവ് ചെയ്ത് മണിച്ചേട്ടനെ വീണ്ടും വീണ്ടും കൊ ല്ല രുത് എന്ന് മാത്രമാണ്. ഏറെ വേദനയോടെ നിമ്മി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *