തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍ ! കുറിപ്പ് വൈറലാകുന്നു !

മഞ്ജു വാര്യർ എന്ന അഭിനേത്രി നമ്മുടെ മലയാളികളുടെ ഇഷ്ട താരമാണ്, വിവാഹത്തിന്  മുമ്പ് വളരെ കുറച്ച് സിനിമകൾ മാത്രമാണ് മഞ്ജു ചെയ്തിരുന്നത്. പക്ഷെ ആ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച മഞ്ജു ആ ജീവിതം ഉപേക്ഷിച്ച് തിരികെ സിനിമയിലേക്ക് വന്നപ്പോൾ ഇരുകയ്യും നീട്ടിയാണ് മലയാളികൾ മഞ്ജുവിനെ സ്വീകരിച്ചത്. മഞ്ജുവിന്റെ വ്യക്തി ജീവിതം വീണ്ടും ഒരു ചർച്ചാ വിഷയമാകുമ്പോൾ മഞ്ജുവിനെ കുറിച്ച് സുഹൃത്ത് സിൻസി അനില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രണയിച്ചതിന്റെ  പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കൊടുമുടിയിൽ നിന്ന തന്റെ കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍. സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് എല്ലാം തന്റെ മകളിലൂടെ നേടിയെടുക്കാമെന്ന്  സ്വപ്‌നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും ഒരുപോലെ പറഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍.

സ്വന്തം ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ട് ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം… എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് ആ വീടിന്റെ പടി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍.

വിവാഹ മോചനത്തിന്റെ കാരണം തലങ്ങും വിലങ്ങും നിന്ന് തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍. ഇതിന്റെ പേരിൽ തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍.. തന്റെ നാവില്‍ നിന്നും ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. ആകെ കൈമുതലായുള്ള  തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുന്നത്ര ശ്രമിച്ച അഭിഭാഷകരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍.

ചോദ്യങ്ങളും ആരോപങ്ങളും കൊണ്ട് കോടതിമുറിയിൽ ക്രൂശിക്കപ്പെട്ടിട്ട് പോലും തന്റെ സഹപ്രവർത്തക്ക് വേണ്ടി അറിയാവുന്ന സത്യം ഉറക്കെ വിളിച്ചുപറഞ്ഞവൾ. കഴിഞ്ഞ അഞ്ചു വര്ഷം ഒരു ഫോൺ വിളി കൊണ്ടുപോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോ,ട,തി,യിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ പിടിച്ചുനിന്നവൾ.

ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും ആവേശവുമായി വാനിൽ  ഉയര്‍ന്നു പറക്കുന്നവള്‍. ആ അവളെയാണ് മ,ദ്യ,പാനിയും അ,വി,ഹി,ത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി അപമാനിക്കാൻ ശ്രമിക്കുന്നത്.  നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ…….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *