നോ ബോഡി ടച്ചിങ്….! എന്റെ വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും ! എനിക്കും അവകാശമുണ്ട് ! വിവാദങ്ങൾക്ക് ശേഷം വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ സുരേഷ് ഗോപി !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപി ഒരു വലിയ ചർച്ചാ വിഷമായി മാറി കഴിഞ്ഞു, മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണം കൊണ്ടാണ് അദ്ദേഹത്തെ ഏവരും വിമർശിച്ചത്. ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ വന്നതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തൃശൂരിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോടായി സുരേഷ് ഗോപി സംസാരിച്ചത്.

ചുറ്റും ചോദ്യങ്ങളുമായി കൂടിയ മാധ്യമങ്ങളോട്  പറഞ്ഞത്.. നിങ്ങൾ  മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, എന്റെ വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ..” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

പ്രഹസനത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും താൻ അതിൽ തൃപ്തയല്ല എന്ന് പറഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തക നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, എന്നോട് ഇടപഴകിയിട്ടുള്ള മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം. പൊതുജനത്തോട് ചോദിച്ചാലും അറിയാം. എത്രയോ അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. എന്റെ വാത്സല്യം എന്ന് പറയുന്നത് എന്റെ മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വാത്സല്യം തന്നെയാണ്. അത്രയും വാത്സല്യത്തോടെ തന്നെയാണ് മോളേ കാത്തിരിക്കൂ.. എന്ന് ഞാൻ വളരെ രസകരമായി പറഞ്ഞത്.

ഞാൻ എക്കാലവും എല്ലാവരോടും മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളു, അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാല്‍ എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോൾ, ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ വെയ്റ്റ് ചെയ്യൂ നമുക്ക് കാണാം എന്നാണ് പറഞ്ഞത്.  ഞാൻ ഒരിക്കലും ആരോടും മോശമായ ഒരു രീതിയിൽ പെരുമാറാനോ സംസാരിക്കാനോ നോക്കിയിട്ടില്ല, ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്തിയിട്ടുണ്ട്..

ആ സമയത്ത് എന്റെ മുഖത്ത് മറ്റെന്തെങ്കിലും ഭാവം മാറ്റം ഉണ്ടായിരുന്നോ, അവരും ആ സമയത്ത് ചിരിച്ചുകൊണ്ടല്ലേ എന്നോട് ചോദ്യം ചോദിച്ചത്. ഇതിനു ശേഷം ഞാൻ ആ കുട്ടിയെ ഒരുപാട് വിളിച്ചു. അവരുടെ ഭർത്താവിന്റെ നമ്പറിലും വിളിച്ചു. എതെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറയാൻ വേണ്ടി തന്നെയാണ് വിളിച്ചത്. അതല്ല ഇനി അവരുടെ ഉദ്ദേശം വേറെയാണെങ്കില്‍ പിന്നെ ആ വഴിക്ക് തന്നെ ഞാൻ നേരിടും എന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപി പരസ്യമായി മാപ്പ് പറഞ്ഞിട്ടും താൻ അതിൽ തൃപ്തയല്ല എന്ന് പരാജകൊണ്ട് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മാധ്യമ പ്രവർത്തക. എല്ലാ പിന്തുണയും പെൺകുട്ടിക്ക് നൽകുമെന്ന് സർക്കാരും വ്യക്തമാക്കി കഴിഞ്ഞു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *