വരൂ… ഒന്നഭിനയിച്ചിട്ടു പോകൂ.. പപ്പുവിന്റെ മകനല്ലേ ! എന്ന രീതിയിലല്ല എന്നെ ഓരോ കഥാപത്രത്തിനും വേണ്ടി വിളിക്കുന്നത് എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് ! വിനു പപ്പു പറയുന്നു !

മലയാള സിനിമയിലെ അതുല്യ പ്രതിഭകളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻ നിരയിൽ നിൽക്കുന്ന നടന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു നടനാണ് കുതിരവട്ടം പപ്പു. അദ്ദേഹം ഒരുപാട് മിക്കച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് യാത്രയായത്. പകരം വെക്കാനില്ലാത്ത ഒരു കലാകാരനാണ്. 1936 ൽ കോഴിക്കോട് ജനിച്ച അദ്ദേഹം ചെറുപ്പകാലം മുതൽ കലാപരമായ കാര്യങ്ങളിൽ വളരെതാല്പര്യം കാണിച്ചിരുന്നു. 1963 ൽ ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള വരവ്, ശേഷം നിരവധി കഥാപാത്രങ്ങൾ, കോമഡിയും അഭിനയ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിരുന്നു ഏകദേശം ആയിരത്തിൽ കൂടുതൽ ചിത്രങ്ങൾ പപ്പു ചെയ്തിരുന്നു. അവസമായി ചെയ്തത് 2002 ൽ പുറത്തിറങ്ങിയ ചിത്രം നരസിംഹമാണ്.

ഇന്നത്തെ തലമുറക്ക് പോലും പപ്പുവിന്റെ ഓരോ ഡയലോഗുകളും വളരെ ആവേശമാണ്. അദ്ദേഹത്തിന്റെ ഭാര്യ പദ്മിനി, ഇവർക്ക് മൂന്ന് മക്കളാണ് ബിന്ദു, ബിജു, ബിനു. അതിൽ ബിനു പപ്പു ഇപ്പോൾ അച്ഛന്റെ അതെ പാത പിന്തുടർന്ന് മലയാള സിനിമയിൽ തിരക്കുള്ള അഭിനേതാവായി മാറി കഴിഞ്ഞു, സഖാവ്, പുത്തന്‍പണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങി ഓപ്പറേഷന്‍ ജാവയില്‍ എത്തിനില്‍ക്കുകയാണ് ബിനു പപ്പുവിന്റെ സിനിമാ ജീവിതം.

എന്നാൽ ഇപ്പോഴും താൻ നടൻ പ,പ്പുവിന്റെ മകനാണെന്ന് വളരെ കുറച്ച് പേർക്ക് മാത്രമാണ് അറിയാവുന്നത് എന്നും അദ്ദേഹം പറയുന്നു. വളരെ ചെറിയ വേഷങ്ങളാണ് വിനു ചെയ്തിരിക്കുന്നത്. എങ്കിലും അതെല്ലാം ശ്രദ്ധിക്കപെട്ട കഥാപാത്രങ്ങളായിരുന്നു, ഇപ്പോൾ തന്റെ സിനിമ ജീവിതവും കൂടാതെ അച്ഛനെയും പറ്റി പറയുകയാണ്, താൻ അച്ഛന്റെ പാതയിൽ സിനിമയിൽ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അങ്ങനെ ഒരു സ്വപനം മനസ്സിൽ ഇല്ലായിരുന്നത്കൊണ്ട് അതുമായി ബന്ധപ്പെട്ട ആരെയും സമീപിച്ചിരുന്നതുമില്ല, സിനിമ ഇഷ്ടമായിരുന്നെങ്കിലും സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനായിരുന്നു തനിക്ക് തുടക്കത്തില്‍ താത്പത്യം.

എന്നാൽ ആരെങ്കിലും എന്നെ കണ്ടു വന്ന് വളരെ സ്നേഹത്തോടെ വരൂ, ഒന്നഭിനയിച്ചിട്ടു പോകൂ, പപ്പുവിന്റെ മകനല്ലേ എന്ന രീതിയിലല്ല തന്നെ ഓരോ കഥാപത്രത്തിനും വേണ്ടി വിളിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം ഒരു സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്തോ നമുക്കൊരു വേഷം തരുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു ന്യായവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാകുമെന്നും ബിനു തുറന്ന് പറയുന്നു… അല്ലാതെ സ്നേഹം, കടപ്പാട്, കടമ ഇതിന്റെ ഒന്നും പേരിൽ ഒരു വേഷങ്ങളും താൻ ആഗ്രഹിക്കുന്നില്ല എന്നും വിനു പപ്പു പറയുന്നു. കാരണം അത് പിന്നീട് അധിക ബാധ്യത സ്വയം ഏറ്റെടുത്ത് പോലെയിരിക്കും എന്നും ബിനു പറയുന്നു. അവർക്ക് ഞാൻ ആ കഥാപാത്രം ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയ ഒരു അവസരം ഇങ്ങോട്ട് വന്നപ്പോൾ എന്നാൽ പിന്നെ ഒരു കൈനോക്കാം എന്ന തീരുമാനിക്കുകയിരുന്നു.എന്നും ബിനു പറയുന്നു.

അച്ഛന്റെ പേര് പറഞ്ഞിട്ടോ, അല്ലങ്കിൽ വിനുവിന്റെ മകൻ ആണെന്ന രീതിയിലോ സിനിമക്കായി ഞാൻ ആരെയും സമീപിച്ചിട്ടില്ല അതിന്റെ കാര്യമില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്ബോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. അച്ഛന്റെ കാലത്തുള്ളവര്‍ പപ്പുച്ചേട്ടന്റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്ബോള്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന്‍ എന്ന നിലയില്‍ നല്ല സ്നേഹവും കരുതലും തരാറുണ്ട് എന്നും ബിനു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *